തിരുവനന്തപുരം: ഐ.എസ്.ആര്.ഒ. ചാരക്കേസില്‍ രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍ അതിന് പിന്നില്‍ മുന്‍പ്രധാനമന്ത്രി പി.വി.നരസിംഹറാവു ആണെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്. നരസിംഹ റാവു വിശ്വസിക്കാന്‍ കൊള്ളാത്തവനാണെന്ന് പലതവണ തന്റെ പിതാവായ കെ.കരുണാകരന് പറഞ്ഞിരുന്നതായും മുരളീധരന് പറഞ്ഞു.
ചാരക്കേസില്‍ പോലീസ് പ്രതി ചേര്‍ക്കുകയും സി.ബി.ഐ പിന്നീട് കുറ്റവിമുക്തനാക്കുകയും ചെയ്ത നമ്പി നാരായണന് പങ്കെടുത്ത പൊതുപരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മുരളീധരന്. ചാരക്കേസ് എന്താണെന്ന് മനസ്സിലായിട്ടില്ലെന്ന് ഒരിക്കല്‍പ്പറഞ്ഞ റാവു ഒരാഴ്ചയ്ക്കുള്ളില്‍ കരുണാകരനോട് രാജി ആവശ്യപ്പെടുകയായിരുന്നു.
റാവു അന്ന് പ്രധാനമന്ത്രിപദത്തിലേയ്ക്ക് ചുവടുവയ്ക്കുന്ന കാലമായിരുന്നു. അതുകൊണ്ടുതന്നെ തനിക്ക് എതിരാളികളാവും എന്നു കരുതിയ നേതാക്കളെയെല്ലാം റാവു ഓരോ കള്ളക്കേസുകളില്‍ പെടുത്തുകയായിരുന്നു. കേസില്‍ കുറ്റകരമായ വീഴ്ച വരുത്തിയെന്നു കണ്ടെത്തിയ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകാതിരുന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തെഴുതുമെന്നും മുരളി വ്യക്തമാക്കി.
ചാരക്കസുമായി ബന്ധപ്പെട്ട് കെ.കരുണാകരനെതിരെ നാല് കേസുകള്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ്വഴക്കിന്റെ ഭാഗമായി ഉണ്ടായതാണെന്നും മുരളീധരന് പറഞ്ഞു. ഏറെ കോളിളക്കം സൃഷ്ടിച്ച ചാരക്കേസില്‍ മുരളിയുടെ തുറന്നു പറച്ചില് ഏറെ ഗൗരവമേറിയതാണ്. കേസിനെ തുടര്‍ന്ന് കരുണാകരന് രാജി വയ്ക്കേണ്ടി വന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: