ന്യൂദല്‍ഹി: മനുഷ്യരിലെ മരുന്നു പരീക്ഷണവുമായി ബന്ധപ്പെട്ട കേസില്‍ വിശദീകരണം നല്കാന് കേന്ദ്ര സര്‍ക്കാരിനോടും സംസ്ഥാനങ്ങളോടും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. സുപ്രീംകോടതിയുടെ നിര്‍ദേശം അനുസരിച്ച് കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ ഇതു സംബന്ധിച്ച കണക്കുകള്‍ വ്യക്തമാക്കണം.
2005നും 2012നും ഇടയില്‍ എത്ര പരീക്ഷണങ്ങള്‍ നടന്നു, പരീക്ഷണം രോഗികളെ അറിയിച്ചിരുന്നോ, പരീക്ഷണത്തിനിടെ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടോ, മരുന്ന് പരീക്ഷണത്തിന്റെ പാര്‍ശ്വഫലങ്ങള്‍ എന്തെല്ലാമാണ് എന്നീ കാര്യങ്ങളിലാണ് വിശദീകരണം നല്‍കേണ്ടത്.
നേരത്തെ ഭോപ്പാലില്‍ നടന്ന മരുന്നു പരീക്ഷണം സംബന്ധിച്ച കേസ് പരിഗണിക്കുന്ന വേളയില്‍ മനുഷ്യര്‍ ഗിനിപ്പന്നികളല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: