ന്യൂദല്‍ഹി: പത്രപ്രവര്‍ത്തകര്‍ക്കുള്ള വേജ് ബോര്‍ഡ് ശുപാര്‍ശകള്‍ സംബന്ധിച്ച കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ജസ്റ്റിസ് അഫ്താബ് അലം, ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായ് എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് ഉത്തരവ്.
മജീദിയ വേജ് ബോര്‍ഡ് ശുപാര്‍ശകള്‍ അംഗീകരിച്ച് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയതു മുതല്‍ കേസില്‍ തീര്‍പ്പാകുന്നതു വരെയുള്ള സമയത്ത് ഇടക്കാലാശ്വാസം നല്‍കുന്നതിനോട് മാനേജ്മെന്റുകള്‍ വിയോജിച്ചതിനെത്തുടര്ന്നാണ് വിജ്ഞാപനം സ്റ്റേ ചെയ്യാന്‍ കോടതി വിസമ്മിച്ചത്.
വേതനപരിഷ്കരണത്തെക്കുറിച്ച് പഠിച്ച ജസ്റ്റിസ് മജീദിയ സമര്‍പ്പിച്ച ശുപാര്‍ശകള്‍ അംഗീകരിച്ച് കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇതിനെതിരെ മാനേജ്മെന്റുകള്‍ കോടതിയെ സമീപിക്കുകയായിരുന്നു. കേസില്‍ അടുത്ത ജനവരി എട്ടിന് അന്തിമവാദം കേള്‍ക്കുമെന്ന് കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: