കൊച്ചി: കേരളത്തിന്റെ സമസ്ത മേഖലകളെയും ലീഗ്വല്ക്കരിക്കാനുള്ള മുസ്ലീംലീഗിന്റെ വര്‍ഗീയ അജണ്ടയാണ് മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ വിവാദ പ്രസ്താവനയിലൂടെ പുറത്തായിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന് അഭിപ്രായപ്പെട്ടു. വിവാദ പ്രസ്താവനക്കെതിരെ മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ കൊച്ചി ഓഫീസിലേക്ക് ബിജെപി ജില്ലാ കമ്മറ്റി സംഘടിപ്പിച്ച മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ സാമുദായിക സൗഹാര്‍ദ്ദവും സന്തുലിതാവസ്ഥയും തകര്‍ക്കുന്നതാണ് ഇത്തരം പ്രസ്താവനകള്‍. ലീഗിന്റെ വിശ്വസ്ത വിധേയനാണ് ഉമ്മന്‍ചാണ്ടി, അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് അഡ്വ. പി.ജെ.തോമസ്, ജനറല്‍ സെക്രട്ടറിമാരായ, എന്‍.പി.ശങ്കരന്‍കുട്ടി, എം.എന്‍.മധു, എം.രവി, ടി.പി.മുരളീധരന്, സഹജ ഹരിദാസ്, ടി.ബി.സജീവ്, സുനില്‍ കുമാര്‍, സംഷാദ്, എം.എന്‍.ബാലചന്ദ്രന്, എം.എന്‍.ഗോപി, ബിജു പുരുഷോത്തമന്, പി.എസ്.അജി, വി.എസ്.സത്യന്, അജിത് കുമാര്‍.കെ, കെജി.പുരുഷോത്തമന്, കെ.എസ്.സുരേഷ് കുമാര്‍, വി.ആര്.വിജയകുമാര്‍, പി.ബി.സുജിത് തുടങ്ങിയവര്‍ പ്രസംഗിച്ചു.
കളമശ്ശേരി മുനിസിപ്പല്‍ ഓഫീസ് പരിസരത്തുനിന്നും ആരംഭിച്ച മാര്‍ച്ച് എംഎല്‍എ ഓഫീസിന് സമീപം വച്ച് പോലീസ് തടഞ്ഞു. മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ കളമശ്ശേരി മണ്ഡലം പൊതുപരിപാടികള്‍ ബഹിഷ്കരിക്കാനും ബിജെപി തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: