കൊച്ചി: വിളപ്പില്ശാലയുമായി ബന്ധപ്പെട്ട കോടതി അലക്ഷ്യ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരും ജസ്റ്റിസ് എ.എം.ഷെഫീക്കും അടങ്ങിയ ഡിവിഷന് ബെഞ്ചാണ് കേസ് പരിഗണിച്ചത്. വിളപ്പില്‍ശാല മാലിന്യസംസ്ക്കരണ പ്ലാന്റ് പ്രശ്നം പരിഹരിക്കാന്‍ മൂന്ന് മാസത്തെ സാവകാശം കൂടി സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നായിരുന്നു കോടതിയുടെ വിമര്‍ശനം. പോലീസിന് വിളപ്പില്‍ശാലയുടെ രണ്ട് കിലോമീറ്റര്‍ അകലെപ്പോലും എത്താന്‍ സാധിക്കുന്നില്ലെന്നും സര്‍ക്കാര്‍ നിസ്സഹായാവസ്ഥയിലാണെന്നും കോര്പ്പറേഷന് പരിസരത്തിനടുത്ത് മാലിന്യ നിര്‍മ്മാര്‍ജ്ജന പ്ലാന്റ് സ്ഥാപിക്കാന്‍ ചര്‍ച്ച നടന്നുവരികയാണെന്നും സര്‍ക്കാരിനുവേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ കോടതിയെ ധരിപ്പിച്ചു. ശുചിത്വ മിഷന്റെ കീഴില്‍ ഉപരിതല കമ്മറ്റിയോഗം നടന്നുവരികയാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
സര്‍ക്കാര്‍ ദുര്‍ബലമാണെങ്കില്‍ കോടതി ഉത്തരവ് നടപ്പിലാക്കാന്‍ മറ്റ് മാര്‍ഗങ്ങള്‍ നോക്കാന്‍ കോടതിക്കറിയാമെന്നും സര്‍ക്കാരിന്റെ ഇത്തരത്തിലുള്ള വാദം നാട്ടിലെ അരാജകത്വ അവസ്ഥയെയാണ് കാണിക്കുന്നതെന്നും സര്‍ക്കാരിനെ വിമര്‍ശിച്ച് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. കോടികള്‍ മുടക്കി ഉപകരണങ്ങള്‍ വാങ്ങിയിട്ട് അത് കോര്പ്പറേഷന് ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥ ഗുരുതരമാണ്. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി നടത്തിവന്ന പ്ലാന്റ് പെട്ടെന്ന് ഒരുദിവസം അടച്ചിട്ട രീതിയെയും കോടതി വിമര്‍ശിച്ചു. ഇജക്ട് പ്ലാന്റ് സ്ഥാപിക്കാന്‍ കോര്‍പ്പറേഷനെ അനുവദിക്കാത്ത പഞ്ചായത്ത് നടപടിയെയും കോടതി രൂക്ഷ ഭാഷയില്‍തന്നെ വിമര്‍ശിച്ചു.
എന്നാല്‍ പഞ്ചായത്തിനുവേണ്ടി ഹാജരായ അഭിഭാഷകന് വിളപ്പില്‍ശാല മാലിന്യപ്ലാന്റിന് പഞ്ചായത്തിന്റെ ലൈസന്‍സ് ഇല്ലെന്ന് കോടതിയെ അറിയിച്ചു. ഇത് ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണെന്നും എന്‍വയോണ്‍മെന്റ് പ്രൊട്ടക്ഷന്‍ ആക്ട് അനുസരിച്ച് കോര്പ്പറേഷന് ഗുരുതരമായ വീഴ്ചയാണ് വരുത്തിയതെന്നും കോടതിയെ ധരിപ്പിച്ചു.
പഞ്ചായത്തും കോര്‍പ്പറേഷനും സംസ്ഥാന സര്‍ക്കാരും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ട സ്ഥാപനങ്ങളാണെന്നും രാഷ്ട്രീയം നോക്കാതെ ജനങ്ങളുടെ നന്മയ്ക്ക് പ്രാമുഖ്യം നല്‍കിയാണ് ഇവ പ്രവര്‍ത്തിക്കേണ്ടതെന്നും കോടതി നിര്‍ദ്ദേശിച്ചു. വിളപ്പില്‍ശാല മാലിന്യസംസ്ക്കരണപ്ലാന്റ് പ്രശ്നത്തില്‍ സര്‍ക്കാര്‍ ഇതുവരെയെടുത്ത നടപടികള്‍ കോടതിയെ അറിയിക്കാനും നിര്‍ദ്ദേശിച്ചു. കേസ് അടുത്തമാസം 19ന് വീണ്ടും പരിഗണിക്കും. മാലിന്യ സംസ്ക്കരണ പ്ലാന്റ് പുനരുദ്ധരിക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം മലിനജലം സംസ്കരിക്കാനുള്ള യന്ത്രങ്ങള്‍ നഗരസഭ വിളപ്പില്‍ശാലയില്‍ എത്തിച്ചിരുന്നു. എന്നാല്‍ ജനങ്ങളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് അവ ലോറിയില്‍നിന്ന് ഇറക്കാന്‍ കഴിഞ്ഞിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: