കല്‍പ്പറ്റ: മില്‍മ പാലിന്റെ വില ലിറ്ററിന് അഞ്ചുരൂപയും മില്‍മ കാലിത്തീറ്റയുടെ വില ചാക്കിന് 250 രൂപയും വര്‍ദ്ധിപ്പിക്കാന്‍ ധാരണയായി. കല്‍പ്പറ്റയില്‍ ചേര്‍ന്ന മില്‍മ ബോര്‍ഡ് മീറ്റിങ്ങാണ് ഇക്കാര്യം തീരുമാനിച്ചത്. വിലവര്‍ദ്ധന നടപ്പാക്കാന്‍ മില്‍മ ബോര്‍ഡ് ചെയര്‍മാനെ ചുമതലപ്പെടുത്തി.
വിലക്കയറ്റത്തെക്കുറിച്ചുള്ള അന്തിമ തീരുമാനം 11ന് എടുക്കും. പുതുക്കിയ വില 14ന് നിലവില്‍ വരുമെന്നും ബോര്‍ഡ് ചെയര്മാന് പി.ടി. ഗോപാലക്കുറുപ്പ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഉല്പാദന ചെലവ് വര്‍ദ്ധിച്ച സാഹചര്യത്തില്‍ പാല്‍വില കൂട്ടിയേ തീരുവെന്ന് മില്‍മ നേരത്തെ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം സപ്തംബറിലാണ് കോടതി ഉത്തരവ് പ്രകാരം പാല്‍വില ലിറ്ററിന് അഞ്ചുരൂപ കൂട്ടിയത്.
അസംസ്കൃത വസ്തുക്കളുടെ വിലവര്‍ധനയെത്തുടര്‍ന്ന് പാലിന്റെ ഉല്‍പ്പാദനച്ചെലവ് ഉയര്‍ന്നിട്ടുണ്ട്. ഡോ. ഉണ്ണിത്താന് കമ്മറ്റിയുടെ 2010ലെ റിപ്പോര്‍ട്ട് പ്രകാരം ഒരു ലിറ്ററിന്റെ ഉല്‍പ്പാദനച്ചെലവ് 26.27 രൂപയാണ്. ഉല്‍പ്പാദനച്ചെലവ് ലിറ്ററിന് നാല് രൂപയിലധികം വര്‍ധിച്ചതായി ചെയര്മാന് അറിയിച്ചു. മില്‍മയുടെ മൂന്ന് മേഖലാ യൂണിയനുകളും വില അഞ്ച് രൂപ കൂട്ടണമെന്നാണ് ആവശ്യപ്പെട്ടത്. ഏഴ് രൂപ വര്‍ധിപ്പിക്കണമെന്ന് ഡീലര്‍മാരും ആവശ്യപ്പെട്ടിരുന്നു. വില വര്‍ധനയുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങള്‍ക്കൂടി പരിഗണിച്ചശേഷം അന്തിമ തീരുമാനമെടുക്കുന്നതിനായാണ് മില്‍മ ചെയര്‍മാനെ യോഗം ചുമതലപ്പെടുത്തിയത്.
വില വര്‍ധന സംബന്ധിച്ച അന്തിമ തീരുമാനം വ്യാഴാഴ്ച തിരുവനന്തപുരത്ത് പ്രഖ്യാപിക്കും. ഹൈക്കോടതി വിധിയുടെ പിന്‍ബലമുള്ളതുകൊണ്ട് സര്‍ക്കാരിന്റെ അനുമതി കൂടാതെ മില്‍മക്ക് പാല്‍വില വര്‍ധിപ്പിക്കാന്‍ സാധിക്കും. ഞായറാഴ്ചയാണ് പുതിയ വില നിലവില്‍ വരുന്നത്. രാവിലെ ഡയറക്ടര്‍ ബോര്‍ഡ് യോഗം നടക്കുന്ന സ്ഥലത്തേക്ക് പാല്‍വില വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി അഞ്ഞൂറിലധികം ക്ഷീരകര്‍ഷകര്‍ മാര്‍ച്ചും ധര്‍ണയും നടത്തി.
അതേസമയം, ബസ് ചാര്‍ജ് വര്‍ധന സംബന്ധിച്ച അന്തിമ തീരുമാനമെടുക്കാന്‍ ഗതാഗതമന്ത്രി ആര്യാടന് മുഹമ്മദിന്റെ അധ്യക്ഷതയില്‍ ചൊവ്വാഴ്ച യോഗം ചേരും. സെക്രട്ടറിയേറ്റിലെ ദര്‍ബാര്‍ ഹാളില്‍ ഉച്ചയ്ക്ക് മൂന്നിനാണ് യോഗം. ബസ് ചാര്‍ജ് വര്‍ധന പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രന് കമ്മറ്റിയുടെ റിപ്പോര്‍ട്ട് കൂടി പരിശോധിച്ച ശേഷമായിരിക്കും തീരുമാനം.
ബസ് ചാര്‍ജ് കൂടുമെന്ന കാര്യം ഉറപ്പാണ്. മിനിമം ചാര്‍ജ് ആറ് രൂപയാക്കാനാണ് സാധ്യത. ഈ മാസം ഒമ്പതിന് മുമ്പ് ബസ്ചാര്‍ജ് വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് സര്‍ക്കാര്‍ സ്വകാര്യ ബസ്സുടമകളെ അറിയിച്ചിരുന്നു. ഫെയര്‍സ്റ്റേജില്‍ മാറ്റം വരുത്തുകയും വിദ്യാര്‍ത്ഥികളുടെ കണ്സഷന് 50 ശതമാനമാക്കി ഉയര്‍ത്തണമെന്ന ആവശ്യവും ഉപസമിതി പരിശോധിക്കും. വിദ്യാര്‍ത്ഥികളുടെ കണ്സഷന് ചാര്‍ജ് വര്ധിപ്പിക്കാനിടയില്ലെന്നാണ് ലഭിക്കുന്ന വിവരം. ബസ്സുടമകള്‍ ഇക്കാര്യത്തില്‍ കടുംപിടിത്തം നടത്തുകയാണെങ്കില്‍ നാമമാത്രമായ വര്‍ധന വരുത്തിയേക്കും.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: