നാര്വാന: ഹരിയാനയില്‍ മാത്രമല്ല രാജ്യത്തെങ്ങും സ്ത്രീ പീഡനങ്ങള്‍ നടക്കുന്നുണ്ടെന്നും അതിന്റെ പേരില്‍ ഭൂപീന്ദര്‍ ഹൂഡ സര്‍ക്കാരിനെ കുറ്റപ്പെടുത്താനാവില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. ഹരിയാനയില്‍ കൂട്ട ബലാത്സംഗത്തിനിരയായി ആത്മഹത്യ ചെയ്ത ദളിത് പെണ്‍കുട്ടിയുടെ വീടു സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു സോണിയ.
ഹരിയാനയില്‍ പെണ്‍കുട്ടികള്‍ കൂട്ടമാനഭംഗത്തിന് ഇരയാകുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് സോണിയയുടെ സന്ദര്‍ശനം. കഴിഞ്ഞ ഒരു മാസത്തിനിടെ ഗുരുതരമായ പതിനൊന്ന് മാനഭംഗ കേസുകളാണ് പുറത്തുവന്നത്. മാനഭംഗത്തിന് ഇരയായവരില്‍ ഏറെയും ദളിത് പെണ്‍കുട്ടികളാണ്.
ഭിവാനി, സോനെപത്ത്, ഹിസാര്‍ എന്നിവിടങ്ങളിലും ബലാത്സംഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മതിയായ ഇടപെടല്‍ നടത്തുന്നില്ലെന്ന വിമര്‍ശനം ശക്തമായിരിക്കവേയാണ് സോണിയ മുഖ്യമന്ത്രിയെ ന്യായീകരിച്ച് രംഗത്ത് എത്തിയത്. മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡ, മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സോണിയയുടെ വരവ് പ്രമാണിച്ച് സ്ഥലത്തെത്തിയിരുന്നു.
കഴിഞ്ഞ ശനിയാഴ്ചയാണ് ദരിദ്ര ദളിത് കുടുംബത്തില്‍പെട്ട 16 കാരിയായ പെണ്‍കുട്ടിയെ രണ്ടു പേര് ചേര്‍ന്ന് പീഡിപ്പിച്ചത്. പെണ്‍കുട്ടി പിന്നീട് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി ജീവനൊടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: