തിരുവനന്തപുരം: വിളപ്പില്‍ ശാലയിലെ ഫാക്ടറിയിലേക്ക് മാലിന്യം കൊണ്ടുപോകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. മാലിന്യ പ്രശ്നവുമായി ബന്ധപ്പെട്ട് കോടതിയുടെ ഉത്തരവ് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും മാലിന്യ നീക്കത്തോട് സഹകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
മാലിന്യം നീക്കം ചെയ്യാത്തതിന് കോടതിയുടെ ഭാഗത്ത് നിന്ന് രൂക്ഷവിമര്‍ശനമുണ്ട്. സര്‍ക്കാരിന് ഇനി പ്രവര്‍ത്തിക്കാതിരിക്കാനാവില്ല. എന്നാല്‍ ആര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിലായിരിക്കും മാലിന്യം നീക്കം ചെയ്യുന്ന നടപടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വി.എസിനെതിരായ കേസില്‍ വിവരാവകാശ കമ്മീഷണര്‍ ഇടപെട്ടത് ഗൗരവമായ കാര്യമാണ്. ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് ലഭിച്ചാല്‍ നടപടി സ്വീകരിക്കും. എ.പി.എല്ലുകാര്ക്ക സബ്സിഡി സിലിണ്ടറുകളുടെ എണ്ണം കൂട്ടുന്നത് നാളത്തെ മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
കോട്ടയം തിരുവഞ്ചൂരിലെ ജുവനൈല്‍ ഹോമില്‍ കുട്ടികളെ പീഡിപ്പിച്ചത് നാണക്കേടാണ്. തന്റെ മണ്ഡലത്തിലാണ് പീഡനം നടന്നത് എന്നതു കൊണ്ട് തന്നെ തനിക്കും ഇതും നാണക്കേടുണ്ടാക്കി. ഇതേക്കുറിച്ച് അന്വേഷിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: