സ്റ്റോക്ഖോം: രസതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു. റോബര്‍ട്ട് ലെഫ്കോവിറ്റ്സിനും ബ്രയാന്‍ കോബില്ക്കക്കുമാണ് അവാര്‍ഡ്. ഇരുവരും അമേരിക്കന്‍ ശാസ്ത്രജ്ഞരാണ്. ജീ പ്രോട്ടീനുകളെക്കുറിച്ചുള്ള പഠനമാണ് ഇരുവരെയും അവാര്‍ഡിന് അര്‍ഹരാക്കിയത്.
കോശഭിത്തികളില്‍ കാണപ്പെടുന്ന ജി പ്രോട്ടീനുകള്‍ കോശങ്ങള്‍ തമ്മിലുള്ള രാസ സന്ദേശ കൈമാറ്റത്തെ കുറിച്ച് വിവരം നല്‍കുന്നതാണെന്നാണ് ഇവര്‍ കണ്ടുപിടിച്ചത്. ശരീരത്തിലെ ഹോര്‍മോണുകളെയും, നാഡിയിലേക്കോ മാംസപേശികളിലേക്കോ മറ്റോ ഒരു സംജ്ഞ കടത്തി വിടുന്നതിനായി ഉല്പാദിപ്പിക്കപ്പെടുന്ന രാസപദാര്ത്ഥങ്ങളുടേ ഗേറ്റ്വേ ആണ് ഈ ജി പ്രോട്ടോണുകള്‍.
മനുഷ്യര്‍ക്ക് ഭയം അനുഭവപ്പെടുമ്പോള്‍ അഡ്രിനാലിന്‍ എന്ന ഹോര്‍മോണ്‍ ഉല്പാദിപ്പിക്കപ്പെടുന്നത് ജി പ്രോട്ടീനുകളുടെ രാസസന്ദേശത്തിന്റെ ഫലമായാണെന്ന് ചുരുക്കത്തില്‍ പറയാം. ഇങ്ങനെ മനുഷ്യ ശരീരത്തിലെ കോടിക്കണക്കിന് വരുന്ന കോശങ്ങളിലെ രാസ സന്ദേശങ്ങളുടെ സഞ്ചാരത്തെ മനസിലാക്കാന്‍ ഈ ജി പ്രോട്ടീനുകള്‍ സഹായിക്കുമെന്നാണ് റോബര്‍ട്ടും ബ്രയാനും കണ്ടെത്തിയത്.
ഹോര്‍മോണുകളെ റേഡിയോ ആക്ടീവ് ഐസോടുപ്പുകളുമായി ബന്ധിപ്പിച്ച ശേഷം കോശങ്ങളിലേക്ക് കടത്തിവിട്ടാണ് രാസസന്ദേശ കൈമാറ്റം റോബര്‍ട്ട് കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: