ഇസ്ലാമാബാദ്: താലീബാന് ഭീകരരുടെ വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ട 14 കാരിയായ സാമൂഹ്യപ്രവര്‍ത്തക മലാല യൂസുഫ് സായിയുടെ കഴുത്തില്‍ നിന്ന് ഡോക്ടര്‍മാര്‍ വെടിയുണ്ട നീക്കം ചെയ്തു. രാത്രി മുഴുവന്‍ നീണ്ടു നിന്ന അക്ഷീണ പ്രയത്നത്തിന് ശേഷമാണ് വെടിയുണ്ട നീക്കം ചെയ്യാനായത്.
പെണ്‍കുട്ടിയെ പ്രവേശിപ്പിച്ച സൈനിക ആശുപത്രിയില്‍ കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. തീവ്രവപരിചരണ വിഭാഗത്തില്‍ കഴിയുന്ന സായി അബോധാവസ്ഥയിലാണെന്നും ആരോഗ്യസ്ഥിതിയെ കുറിച്ച് ഇപ്പോള്‍ ഒന്നും പറയാനാവില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
താലിബാന് ഭീകരര്‍ക്കെതിരെ പ്രതികരിച്ച് ദേശീയ സമാധാന അവാര്‍ഡ് നേടിയ യൂസുഫ് സായിക്ക് മുമ്പ് താലിബാന്റെ ശക്തികേന്ദ്രമായിരുന്ന സ്വാത് താഴ്വരയില് വച്ചാണ് വെടിയേറ്റത്. പെണ്‍കുട്ടി സ്കൂള്‍ ബസില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് തോക്കുധാരികള്‍ ഇവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിക്ഷേധിക്കുന്ന താലിബാന് ഭീകരതയേക്കുറിച്ച് ഈ പെണ്‍കുട്ടി പ്രതികരിച്ചതിനാണിത്.
അന്താരാഷ്ട്രതലത്തില്‍ കുട്ടികള്‍ക്ക് നല്കുന്ന സമാധാന പുരസ്കാരത്തിന് മലാല കഴിഞ്ഞ വര്‍ഷം നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരുന്നു. രണ്ട് വര്‍ഷം മുമ്പ് സംഘര്‍ഷഭരിതമായ സ്വത് താഴ്വരയില് പെണ്‍കുട്ടികളുടെ സ്കൂളുകള്‍ താലിബാന് അടച്ചു പൂട്ടിയിരുന്നു.അന്ന് വിദ്യാഭ്യാസം നിക്ഷേധിക്കപ്പെട്ടവരില് ഈ പെണ്‍കുട്ടിയും ഉള്‍പ്പെട്ടിരുന്നു.ഇതിനെക്കുറിച്ച് ഇവള് എഴുതിയ പുസ്തകം വാര്‍ത്താചാനല്‍ പുറത്തുവിട്ടിരുന്നു.ഇത് പിന്നീട് ജന ശ്രദ്ധപിടിച്ചു പറ്റിയിരുന്നു.
താലിബാന് വിരുദ്ധതയും മതേതര ചിന്തയും ഉള്ളതിനാലാണ് താലിബാന് മലാലയെ ആക്രമിച്ചതെന്ന് വക്താവ് ഇക്ക്സാനുള്ള ഇക്ക്ത്താര് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: