ചണ്ഡിഗഡ്: പെണ്‍കുട്ടികള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ തടയുന്നതിന് പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറയ്ക്കണമെന്ന മുന്‍ മുഖ്യമന്ത്രി ഓംപ്രകാശ് ചൗട്ടാലയുടെ പരാമര്‍ശം വിവാദമാകുന്നു. ഹരിയാനയില്‍ പീഡനങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍ ഖാപ് പഞ്ചായത്ത് എടുത്ത തീരുമാനം വലുതാണെന്നും ചൗട്ടാല പറഞ്ഞു.
ചരിത്രത്തില്‍ നിന്നും നാം പാഠം ഉള്‍ക്കൊള്ളണം. പ്രത്യേകിച്ച് മുഗള്‍ ഭരണകാലത്തെ സംഭവങ്ങളില്‍ നിന്ന്. മുഗള്‍ ഭരണകാലത്ത് പെണ്കുട്ടികള്ക്കുനേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചതോടെയാണ് ശൈശവവിവാഹം എന്ന ആശയം മുന്നോട്ടുകൊണ്ടുവന്നത്. നിലവിലും അതേ അവസ്ഥയാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. ഹരിയാനയില്‍ ഒരു മാസത്തിനിടയ്ക്ക് 15 പെണ്‍കുട്ടികളാണ് പീഡനത്തിനിരയായത്.
അതേസമയം, ഹരിയാനയില്‍ ഒരു ദളിത് പെണ്‍കുട്ടി കൂടി മാനഭംഗത്തിന് ഇരയായി.കൈതാള്‍ ജില്ലയില്‍ ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം.19 കാരിയാണ് കൂട്ടമാനഭംഗത്തിനിരയായത്. രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.ഒരുമാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്ത പതിനാലാമത്തെ മാനഭംഗ കേസാണിത്.സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.കഴിഞ്ഞ ദിവസം മാനഭംഗത്തിനിരയായ ദളിത്പെണ്‍കുട്ടി ആത്മഹത്യ ചെയ്തതിനു പിന്നാലെയാണ് ഇത്.ഹരിയാനയില്‍ നടന്നു വരുന്ന പീഡനങ്ങള്‍ സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാരിന് തലവേദനയായിട്ടുണ്ട്.വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മതിയായ രീതിയില്‍ ഇടപെടുന്നില്ലെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. 16 കാരിയായ പെണ്‍കുട്ടി മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തിയ സംഭവം ദേശീയ വാര്‍ത്തകളിലെത്തിയിരുന്നു. കേന്ദ്രമന്ത്രി കുമാരി ഷെല്‍ജ,മുഖ്യമന്ത്രി ഭൂപീന്ദര്‍ ഹൂഡ,രണ്‍ദീപ് സിങ് സുര്‍ജേവാല എന്നിവര്‍ക്കൊപ്പം ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ സോണിയാഗാന്ധി കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചിരുന്നു. മനഭംഗ കേസുകള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഹരിയാന ഡീജിപി പോലീസുകാരുടെ അവധികള്‍ റദ്ദാക്കി.അതേസമയം ഹരിയാന മുഖ്യമന്ത്രിയെ വിമര്‍ശിച്ച് പ്രതിപക്ഷാംഗങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: