കൊച്ചി: മതപരിവര്‍ത്തനം നടത്തിയ ശേഷം മതാചാരപ്രകാരമുള്ള വിവാഹം നടത്തിയാല്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് കേരള ഹൈക്കോടതി. ഇന്നലെ ഒരു ലൗജിഹാദ് കേസ് വിചാരണയ്ക്കിടെയാണ് ഹൈക്കോടതി ഈ പരാമര്‍ശം നടത്തിയത്.
മാവേലിക്കര ചാരുംമൂട് സ്വദേശിയായ പെണ്‍കുട്ടിയെ പ്രദേശവാസിയായ മുസ്ലീം യുവാവ് പ്രണയത്തില്‍ കുടുക്കി തട്ടിക്കൊണ്ടു പോയെന്നു കാണിച്ചാണ് കുട്ടിയുടെ മാതാപിതാക്കള്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് സമര്‍പ്പിച്ചത്. തലയില്‍ തട്ടമിട്ട് താന്‍ മതംമാറിയെന്നും കൂടെയുള്ളത് ഭര്‍ത്താവാണെന്നും പറഞ്ഞ് ഹാജരായ പെണ്‍കുട്ടിയെ കോടതി ആദ്യം പുനര്‍വിചിന്തനത്തിന് അവസരം നല്കി. എന്നാല്‍ ഇന്നലെ തനിക്ക് അച്ഛനമ്മമാരൊപ്പം പോകേണ്ടെന്നും മതം മാറി വിവാഹം ചെയ്തിരിക്കുകയാണെന്നുമുള്ള നിലപാടാണ് പെണ്‍കുട്ടി സ്വീകരിച്ചത്. തുടര്‍ന്ന് കേവലം മതംമാറി മതാചാരപ്രകാരം വിവാഹം കഴിക്കുന്നതിനെ അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി ഡിവിഷന് ബഞ്ച് ചൂണ്ടിക്കാട്ടുകയായിരുന്നു.
വ്യത്യസ്ത മതങ്ങളില്‍പ്പെട്ടവര്‍ക്ക് വിവാഹം ചെയ്യണമെങ്കില്‍ സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമാകണമെന്നും കോടതി നിഷ്കര്‍ഷിച്ചിട്ടുണ്ട്. വധൂവരന്മാരെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം സ്ത്രീപുരുഷന്മാര്ക്കുണ്ടെന്നും കോടതി വിലയിരുത്തി. ഇക്കാര്യത്തില്‍ ശക്തമായ നിരീക്ഷണം നടത്തിയ കോടതി പെണ്‍കുട്ടിയെ എസ് എന്‍ വി സദനത്തിലേക്ക് മാറ്റിയിട്ടുണ്ട്. വിവാഹം ചെയ്യണമെങ്കില്‍ അത് സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വേണമെന്നും കര്‍ശന നിര്‍ദേശം പെണ്‍കുട്ടിക്ക് നല്‍കിയിട്ടുണ്ട്. ജസ്റ്റീസുമാരായ പയസ് സി.കുര്യാക്കോസ്, ബാബു മാത്യു പി.ജോസഫ് എന്നിവരടങ്ങിയ ബഞ്ചാണ് സാമൂഹിക പ്രസക്തിയുള്ള നിലപാട് സ്വീകരിച്ചത്. കോടതിയിലെത്തിയ മുസ്ലീം യുവാവിനൊപ്പം തീവ്രവാദ സംഘടനയുടെ അമ്പതോളം പ്രവര്‍ത്തകരും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: