ന്യൂദല്‍ഹി: കാവേരി നദീജല പ്രശ്നത്തില്‍ കര്‍ണാടകയും തമിഴ്നാടുമായുള്ള തര്‍ക്കം കൂടുതല്‍ രൂക്ഷമാകുന്നു. തമിഴ്നാടിന് ജലം നല്‍കണമെന്ന കാവേരി മോണിട്ടറിംഗ് കമ്മറ്റിയുടെ നിര്‍ദ്ദേശം കര്‍ണാടക തള്ളി. നിലവിലെ സാഹചര്യത്തില്‍ തമിഴ്നാടിന് വെള്ളം നല്‍കാനാകില്ലെന്ന് കര്‍ണാടക മോണിട്ടറിംഗ് കമ്മറ്റിയെ അറിയിച്ചു. ഈമാസം 16 മുതല്‍ 31 വരെ തമിഴ്നാടിന് 8.8 ടിഎംസി ജലം നല്‍കണമെന്നായിരുന്നു കമ്മറ്റി നിര്‍ദ്ദേശം. ജലം നല്കിയാല് സംസ്ഥാനത്തെ ആയിരക്കണക്കിന് കര്‍ഷകരെയും ജനങ്ങളെയും അത് ബാധിക്കുമെന്നും കര്‍ണാടക വ്യക്തമാക്കി. കാവേരി നദിയിലെ ജലനിരപ്പും ഇരുസംസ്ഥാനങ്ങളിലെയും കൃഷിസ്ഥലങ്ങളുടെ അവസ്ഥയും നേരിട്ട് മനസ്സിലാക്കിയ കേന്ദ്രസംഘത്തിന്റെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് തമിഴ്നാടിന് ജലം നല്‍കണമെന്ന് മോണിട്ടറിംഗ് കമ്മിറ്റി നിര്‍ദ്ദേശിച്ചത്. മോണിറ്ററിംഗ് കമ്മറ്റി റിപ്പോര്‍ട്ട് കാവേരി നദീജല അതോറിറ്റി ചെയര്‍മാനായ പ്രധാനമന്ത്രിക്ക് നല്‍കും.
ഇതിനിടെ, കര്‍ഷകരുടെ അവസ്ഥ മനസ്സിലാക്കി തമിഴ്നാടിന് ജലം നല്‍കണമെന്ന് നിര്‍ദ്ദേശിച്ച് സുപ്രീംകോടതി പുറപ്പെടുവിച്ച വിധി പുന:പരിശോധിക്കണമെന്ന് കര്‍ണാടകത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രി വീരപ്പ മൊയ്ലി പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. വിധി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടക സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. അതേസമയം, കാവേരിനദിയില്‍ നിന്ന് ജലം ലഭിക്കാത്ത സാഹചര്യത്തില്‍ തമിഴ്നാട്ടിലെ കര്‍ഷകര്‍ ദുരിതത്തിലാണെന്നും ജലം വിട്ടുനല്‍കാന്‍ കര്‍ണാടകക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും അദ്ദേഹം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ തമിഴ്നാട്ടില്‍ ഇക്കൊല്ലം 50 ശതമാനം മഴ കുറഞ്ഞെന്നും ഈ സ്ഥിതി തുടര്‍ന്നാല്‍ സംസ്ഥാനം കഠിനമായ വരള്‍ച്ചയിലേക്ക് കടക്കുമെന്നും വീരപ്പമൊയ്ലി മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: