സ്റ്റോക്ഖോം: ഈ വര്‍ഷത്തെ സാഹിത്യത്തിനുള്ള നോബേല്‍ പുരസ്കാരത്തിന് ചൈനീസ് സാഹിത്യകാരന് ഗുവാന്‍ മോയെ (57) അര്‍ഹനായി. മോ യാന്‍ എന്ന തൂലികാ നാമത്തില്‍ അറിയപ്പെടുന്ന മോയുടെ ഭാവനയും യാഥാര്‍ഥ്യങ്ങളും ഇടകലര്‍ത്തിയുള്ള ചരിത്രപരവും സാമൂഹ്യപരവുമായ കാഴ്ചപ്പാടിലൂടെയുള്ള സങ്കീര്‍ണമായ രചനാ രീതി വിഖ്യാത സാഹിത്യകാരന്മാരായ വില്യം ഫോക്നറുടെയും ഗബ്രിയേല്‍ ഗാസിയ മാര്‍ക്കേസിന്റെയും രചനകളെ ഓര്‍മിപ്പിക്കുന്നതാണെന്ന് പുരസ്കാര സമിതി വിലയിരുത്തി.
ചൈനയില്‍ മോ യെ എന്ന വാക്കിനര്‍ഥം സംസാരിക്കാന്‍ ഒരുക്കമല്ല എന്നാണ്. അഭിപ്രായ സ്വാതന്ത്ര്യത്തിനു മേല്‍ ചൈനയിലുള്ള കടുത്ത നിയന്ത്രണമായിരിക്കാം ഇത്തരത്തിലൊരു തൂലികാ നാമം സ്വീകരിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്ന് കരുതപ്പെടുന്നു.
2000ത്തില്‍ ഗാവോ സിംഗ്ജ്വാങ്ങ് എന്ന ചൈനീസ് എഴുത്തുകാരന് സാഹിത്യത്തിനുള്ള ഈ ഉയര്‍ന്ന പുരസ്കാരത്തിന് അര്‍ഹനായിരുന്നു. എന്നാല്‍ അദ്ദേഹം ഫ്രഞ്ചു പൗരത്വം സ്വീകരിച്ചിരുന്നതിനാല്‍ ഒരു വിഭാഗം ചൈനക്കാര്‍ മോയെയാണ് ചൈനയിലെ ആദ്യ പുരസ്കാര ജേതാവായി കാണുന്നത്. 1955ല്‍ ചൈനയിലെ ഗവോമിയില്‍ കര്‍ഷക കുടുംബത്തില്‍ ജനിച്ച മോ യോ ചൈനീസ് സാംസ്കാരിക വിപ്ലവകാലത്ത് വിദ്യാലയം ഉപേക്ഷിച്ചതാണ്. നാടോടി സാഹിത്യവും ചരിത്രവും സമകാലീന സാഹിത്യവും ഇടകലര്‍ന്ന മോയുടെ രചനാ രീതി പരമ്പരാഗത ചൈനീസ് സാഹിത്യത്തില്‍ നിന്നും വേറിട്ട രീതിക്ക് തുടക്കം കുറിച്ചു. ഭ്രമാത്മയാഥാര്ഥ്യം മുഖ്യരചനാ ശൈലിയാക്കിയ മോ യോ മാര്‍ക്കേസിന്റെ ആരാധകനാണ്.
നോവലുകള്‍ക്കു പുറമെ ചെറുകഥകളും വിവിധ വിഷയങ്ങളില്‍ ലേഖനങ്ങളും എഴുതിയിട്ടുണ്ട്. ദി ഗാര്‍ലിക് ബെലഡ്സ്, എക്സ്പ്ലോഷന്സ് ആന്റ് അദര്‍ സ്റ്റോറീസ് (ചെറുകഥാ സമാഹാരം), റിപ്പബ്ലിക് ഓഫ് വൈന്‍, ലൈഫ് ആന്റ് ഡെത്ത് വിയറിംഗ് മി ഔട്ട് എന്നിവ പ്രധാന രചനകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: