ന്യൂദല്‍ഹി: കുടുംബശ്രീ സമരം പരാജയപ്പെട്ടുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന കേരളത്തിലെ സ്ത്രീ സമൂഹത്തെ അപമാനിക്കുന്നതാണെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം പി.കെ.ശ്രീമതി പറഞ്ഞു. ഇത്തരമൊരു ആരോപണം ഉന്നയിക്കാന്‍ വേണ്ടിയാണോ അദ്ദേഹം ചര്‍ച്ചയില്‍ നിന്നു വിട്ടുനിന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അവര്‍ പറഞ്ഞു.
കുടുംബശ്രീയെ നോക്കുകുത്തിയാക്കരുതെന്നായിരുന്നു ചര്‍ച്ചയില്‍ തങ്ങള്‍ ഉന്നയിച്ച പ്രധാനപ്പെട്ട ആവശ്യം. ഇത് അംഗീകരിക്കപ്പെട്ടതാണ്. ചര്‍ച്ചയില്‍ പങ്കെടുത്ത മന്ത്രി എം.കെ.മുനീറിനും ഇത് അപമാനകരമാണെന്നും ശ്രീമതി പറഞ്ഞു. മഹിളാ അസോസിയേഷനാണ് സമരത്തിന് പിറകിലെന്ന ആരോപണത്തില്‍ കഴമ്പില്ല.
കുടുംബശ്രീയെയും കുടുംബശ്രീ നടത്തുന്ന സമരത്തെയും രാഷ്ട്രീയവല്കരിക്കാനാണെങ്കില് സി.പി. എമ്മിനും ജനാധിപത്യ മഹിളാ അസോസിയേഷനും പതിനാലു വര്‍ഷം കാത്തിരിക്കേണ്ടിയിരുന്നുവോയെന്നും ശ്രീമതി ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: