ലാഹോര്‍:സമാധാനത്തിനുള്ള പാക് ദേശീയ അവാര്‍ഡ് നേടിയ സ്കൂള്‍ വിദ്യാര്‍ത്ഥി മലാല യൂസഫ് സായി (14) യെ വധിക്കാന്‍ ശ്രമിച്ച താലിബാന് പുരോഹിതമ്മാര് ഫത്വ പുറപ്പെടുവിച്ചു. സുന്നി ഇത്തിഹാദിന്റെ നേതൃത്ത്വതിലുള്ള അമ്പതോളം പുരോഹിതന്മാരാണ് ഫത്വ പുറപ്പെടുവിച്ചത്.
മലാലയെ വധിക്കാന്‍ ശ്രമിച്ചത് ഇസ്ലാമിന് വിരുദ്ധമാണ്. മലാലയ്ക്കെതിരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് പ്രതിഷേധ ദിനം ആചരിക്കാനും .പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം നേടുന്നത് ഇസ്ലാംമതം എതിര്‍ക്കുന്നില്ലെന്നും വധശ്രമത്തിലൂടെ താലിബാന് ഇസ്ലാമിക തത്വങ്ങളെ തകര്‍ത്തിരിക്കുകയാണെന്നും ഫത്വയില് പറയുന്നു.
വെടിയേറ്റ് ചികിത്സയില്‍ കഴിയുന്ന മലാലയുടെ നില ഗുരുതരമായി തുടരുന്നതിനാല്‍ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. പെഷവാറിലെ ആശുപത്രിയില്‍ നിന്ന് മികച്ച സൗകര്യങ്ങള്‍ ലഭിക്കുന്ന റാവല്‍പിണ്ഡിയിലെ ആംഡ് ഫോഴ്സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കാര്ഡീയോളജിയിലേക്കാണ് മാറ്റിയത്. ഇവിടെ തീവ്രപരിചരണവിഭാഗത്തിലാണ് മലാല ഇപ്പോള്‍.
ഇന്ന് നടക്കുന്ന ശസ്ത്ര ക്രീയക്ക് ശേഷമുള്ള സമയം വളരെ നിര്‍ണ്ണായകമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്. മലാലയുടെ സ്ഥിതി വീണ്ടെടുക്കാന്‍ പാക്കിസ്ഥാനില്‍ പ്രാര്‍ത്ഥന ദിനം ആചരിച്ചു. വിദ്യാര്‍ത്ഥിയെ വെടിവെച്ച താലിബാന് ഭീകരര്‍ക്കെതിരെ വന്‍ പ്രതിക്ഷേധമാണ് പാക്കിസ്ഥാനില്‍ ഉയര്‍ന്നിരിക്കുന്നത്.
മലാലയെ ആക്രമിക്കാന്‍ ശ്രമിച്ചവരെ ക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാക്കിസ്ഥാന് സര്‍ക്കാര്‍ 50 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: