കോഴിക്കോട്: മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാമിന്റെ കാറില്‍ ബൈക്ക് ഇടിച്ച സംഭവത്തില്‍ ബൈക്ക് യാത്രികനായ കൊയിലാണ്ടി കൊല്ലം അരീക്കല്‍ നാരായണനെ(41) പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി എട്ടോടെ കൊയിലാണ്ടി പോലീസ് സ്റ്റേഷനു സമീപത്തെ പെട്രോള്‍ പമ്പിനടുത്താണ് നാരായണന് അശ്രദ്ധമായി വാഹനമോടിച്ച് മുന്‍ രാഷ്ട്രപതിയുടെ കാറില്‍ ഇടിച്ചത്.
കൊയിലാണ്ടി എസ്.ഐ സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ ഇന്ന് രാവിലെയായിരുന്നു അറസ്റ്റ്. ഇയാള്‍ ട്രില്ലറിന്റെ ഡ്രൈവറാണെന്നും മദ്യപിച്ചായിരുന്നു ബൈക്ക് ഓടിച്ചതെന്നും കൊയിലാണ്ടി പോലീസ് പറഞ്ഞു. വി.വി.ഐ.പിയായ വ്യക്തിയുടെ ജീവന് അപകടപ്പെടുത്തും വിധം അശ്രദ്ധയോടെയും അമിതവേഗതയിലും മദ്യപിച്ച് വാഹനമോടിച്ചതിനുമാണ് കേസ്.
ബൈക്ക് ഇടിച്ചതോടെ കാര്‍ പെട്ടെന്ന് നിര്‍ത്തിയതിനാല്‍ എസ്കോര്‍ട്ട് വന്ന പേരാവൂര്‍ സിഐയുടെ ജീപ്പും കാറില്‍ ഇടിച്ചു. ഒരു മിനിറ്റുനേരത്തെ ആശയക്കുഴപ്പത്തിനു ശേഷം യാത്രതുടര്‍ന്നെങ്കിലും അതീവ സുരക്ഷക്കിടയില്‍ വന്ന പാളിച്ച ഗുരുതരമായിട്ടുതന്നെയാണ് വിലയിരുത്തപ്പെടുന്നത്. അപകടം നടന്ന ഉടനെ ബൈക്ക് യാത്രക്കാരന് സ്ഥലത്തു നിന്നും ഓടിരക്ഷപ്പെട്ടു. പിന്നീട് ഒരു അഭിഭാഷകനാണ് ഇയാളെ പോലീസ് സ്റ്റേഷനില്‍ ഹാജരാക്കിയത്.
സംഭവമറിഞ്ഞ് ഉന്നത പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സുരക്ഷാ പരിശോധനകള്‍ വിലയിരുത്തി. മുന്‍രാഷ്ട്രപതിയുടെ കാറിന് മുന്നിലുണ്ടായിരുന്ന രണ്ട് പോലീസ് ജീപ്പുകള്‍ പോയശേഷമാണ് ബൈക്ക് യാത്രക്കാരന് റോഡ് മുറിച്ച് വാഹനമോടിച്ചത്. ഈ സമയത്താണ് ജീപ്പിന് പിന്നിലായി വന്ന കാര്‍ ബൈക്കിലിടിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: