ന്യൂദല്‍ഹി: കൂടംകുളം സമരത്തിന് പിന്തുണ തുടരുന്ന കാര്യത്തില്‍ പാര്‍ട്ടിയുടെ തീരുമാനം അറിഞ്ഞ ശേഷമായിരിക്കും തന്റെ നിലപാടെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് പറഞ്ഞു. പാര്‍ട്ടി നിലപാട് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വാര്‍ത്താ സമ്മേളനത്തില്‍ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൂടംകുളത്ത് നടക്കുന്നത് ന്യായമായ സമരമാണ്. അതിനെ കുറിച്ചുള്ള ആശങ്ക നേതൃത്വത്തെ അറിയിക്കുകയാണ് ചെയ്തത്. തമിഴ്നാട്, കര്‍ണാടക, കേരളം എന്നീ സംസ്ഥാനങ്ങളിലെ ആറു കോടി വരുന്ന ജനങ്ങളെ ബാധിക്കുന്ന പ്രശ്നമാണ് കൂടംകുളത്തേത്. സമരം നടത്തിയ പതിനാറായിരത്തോളം ആളുകള്‍ ജയിലിലാണ്. ആറ് പേരെ വെടിവച്ചുകൊന്നു. 50 ലക്ഷം തമിഴ്ജനതയേയും 50 ലക്ഷം കര്ണാകക്കാരെയും ഒന്നരക്കോടി ശ്രീലങ്കക്കാരെയും മൂന്നര കോടി കേരളീയരെയും ബാധിക്കുന്ന പ്രശ്നമാണിതെന്നും വി.എസ് പറഞ്ഞു.
ഐ.എസ്.ആര്.ഒ ചാരക്കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മറുപടി പറയണം. കേസ് സംബന്ധിച്ച കെ.കരുണാകരനെ അനൂകൂലിക്കുകയും എതിര്‍ക്കുകയും ചെയ്യുന്നവര്‍ കോണ്‍ഗ്രസിലുണ്ട്. ഈ സാഹചര്യത്തില്‍ അതിന് വ്യകത്മായ മറുപടി നല്‍കേണ്ട ചുമതല ഉമ്മന്‍ചാണ്ടിക്കാണെന്നും വി.എസ് പറഞ്ഞു.
പ്രതിപക്ഷ നേതൃസ്ഥാനം സംബന്ധിച്ച പ്രശ്നത്തില്‍ പാര്‍ട്ടി തീരുമാനം എടുക്കട്ടെയെന്ന് അദ്ദേഹം ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: