കൊച്ചി: ഉദയംപേരൂര്‍ ഇന്ത്യന്‍ ഓയില്‍ പ്ലാന്റില്‍ ടാങ്കര്‍ ലോറി ഡ്രൈവര്‍മാര്‍ നടത്തി വന്ന പണിമുടക്ക് പിന്‍വലിച്ചു. ഡ്രൈവര്‍മാരുമായി ഐ.ഒ.സി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. മര്‍ദ്ദനമേറ്റ ഡ്രൈവര്‍ക്ക് ചികിത്സാസഹായം നല്‍കാമെന്ന ഗ്യാസ് ഏജന്‍സി ഉടമയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്.
ഗ്യാസ് ഏജന്‍സി ഉടമ ലോഡുമായെത്തിയ ലൈബാസ് എന്ന ഡ്രൈവറെ മര്‍ദ്ദിച്ചതിനെ തുടര്‍ന്നാണ് സമരം ആരംഭിച്ചത്. സംഭവത്തില്‍ ഏജന്‍സി ഉടമ ഖേദം പ്രകടിപ്പിച്ചു. സമരം മൂലം ഇന്നലെ വൈകിട്ട് നാലുമണി മുതല്‍ പ്ലാന്റില്‍ നിന്ന് സിലിണ്ടര്‍ വിതരണം തടസപ്പെട്ടിരുന്നു.
മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഡ്രൈവര്‍മാരുടേയും ഏജന്സിക്കാരുടേയും പ്രതിനിധികളെ ഉള്‍പ്പെടുത്തി കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: