ന്യൂദല്‍ഹി: പാര്‍ട്ടി നേതൃത്വത്തെ ധിക്കരിച്ച് കൂടംകുളം സന്ദര്‍ശിക്കാന്‍ പുറപ്പെട്ട പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെ സി.പി.എം കേന്ദ്ര കമ്മിറ്റിയുടെ പരസ്യമായി ശാസന. പോളിറ്റ് ബ്യൂറോയാണ് കേന്ദ്ര കമ്മിറ്റിയുടെ അടിസ്ഥാനത്തില്‍ ശാസനയ്ക്ക് തീരുമാനിച്ചത്.
വി.എസിന്റെ യാത്ര പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയെന്നും പാര്‍ട്ടിയെ ധിക്കരിച്ച് വി.എസ് കൂടംകുളത്തേക്ക് പോകരുതായിരുന്നുവെന്നും കേന്ദ്ര കമ്മിറ്റി വിമര്‍ശിച്ചു. അതേസമയം കൂടംകുളം വിഷയത്തില്‍ നിലപാട് മാറ്റേണ്ടതില്ലെന്ന പ്രമേയവും കേന്ദ്ര കമ്മിറ്റി പാസാക്കി. ആണവ നിലയങ്ങളെ എതിര്‍ക്കേണ്ട എന്ന കോഴിക്കോട് പാര്‍ട്ടി കോണ്‍ഗ്രസ് നിലപാട് മാറ്റേണ്ടതില്ലെന്നാണ് പ്രമേയത്തില്‍ പറയുന്നത്.
ജയ്താപൂരിലേയും കൂടംകുളത്തെയും താരതമ്യം ചെയ്യേണ്ടതില്ല. കൂടംകുളത്ത് സുരക്ഷ ഉറപ്പു വരുത്തുന്നതിനായി സ്വതന്ത്ര ഏജന്‍സി വേണം. സ്വതന്ത്ര ഏജന്‍സി സുരക്ഷ ഉറപ്പാക്കിയാല്‍ നിലയം കമ്മീഷന് ചെയ്യാമെന്നും പ്രമേയത്തില്‍ പറയുന്നു. കൂടംകുളം വിഷയത്തില്‍ പാര്‍ട്ടി നിലപാട് മാറ്റണമെന്ന വി.എസിന്റെ ആവശ്യം കഴിഞ്ഞ ദിവസം പി.ബി തള്ളിയിരുന്നു.
വി.എസിനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന് നീക്കണമെന്ന് സംസ്ഥാന നേതൃത്വം പി.ബിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം കേന്ദ്ര കമ്മിറ്റി തള്ളുകയാണ് ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: