ഇസ്ലാമാബാദ്: താലിബാന് ഭീകരരുടെ വെടിയേറ്റ് ചികിത്സയില്‍ കഴിയുന്ന സമാധാനത്തിനുള്ള പാക് ദേശീയ അവാര്‍ഡ് നേടിയ സ്കൂള്‍ വിദ്യാര്‍ത്ഥിനി മലാല യൂസുഫ് സായി (14)യെ വിദഗ്ദ്ധ ചികിത്സയ്ക്കായി ബ്രിട്ടനിലേക്ക് കൊണ്ടുപോയതായി പാക് സൈന്യം അറിയിച്ചു. യു.എ.ഇ നല്കിയ പ്രത്യേക എയര്‍ ആംബുലന്‍സിലാണ് മലാലയെ കൊണ്ടു പോയത്.
എമിറേറ്റ്സ് രാജകുടുംബത്തിന്റെ പ്രത്യേക താല്പര്യപ്രകാരമാണ് പാക്കിസ്ഥാനിലേക്ക് എയര്‍ ആമ്പുലന്‍സ് അയച്ചതെന്ന് യു.എ.ഇയിലെ പാക് അമ്പാസഡര്‍ അറിയിച്ചു. മലാലയ്ക്കും വിമാന ജീവനക്കാര്‍ക്കും അനുഗമിക്കുന്ന ആറു ഡോക്ടര്‍മാര്‍ക്കും പ്രത്യേകമായി വിസ അനുവദിക്കുകയായിരുന്നു.
ദീര്‍ഘകാലത്തെ ചികിത്സ ആവശ്യമായതിനാലാണ് ബ്രിട്ടനിലേക്ക് മാറ്റുന്നതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പെഷവാറിലെ ആശുപത്രിയില്‍ വച്ച് ശസ്ത്രക്രിയയിലൂടെ മലാലയുടെ തലച്ചോറില്‍ നിന്നും വെടിയുണ്ടകള്‍ പുറത്തെടുത്ത ശേഷം റാവല്‍പിണ്ടിയിലെ സൈനിക ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കിടത്തിയിരിക്കുകയായിരുന്നു.
ബ്രിട്ടനില്‍ മലാലയുടെ ചികിത്സാ ചെലവുകള്‍ മുഴുവന്‍ പാക്കിസ്ഥാന് സര്‍ക്കാര്‍ വഹിക്കും. അതേസമയം മലാലയുടെ ആരോഗ്യനില സംബന്ധിച്ച് യാതൊരു വിവരവും ഡോക്ടര്‍മാര്‍ പുറത്തു വിട്ടിട്ടില്ല. മലാലയെ വധിക്കാന്‍ ശ്രമിച്ചതിന് ഒരു ഉന്നത താലിബാന് കമാന്‍ഡറുടെ മൂന്ന് സഹോദരന്മാരെ അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച സ്കൂള്‍ വിട്ട് വരുമ്പോഴാണ് മലാലയെ താലിബാന് ഭീകരര്‍ വെടിവെച്ചത്. രണ്ടു സഹപാഠികള്‍ക്കും വെടിയേറ്റിരുന്നു. ഇവര്‍ സുഖം പ്രാപിച്ചുവരികയാണ്. പാശ്ചാത്യ സംസ്കാരത്തിന് അനുകൂലമായി പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് മലാലയെ ആക്രമിച്ചതെന്ന് പാക് താലിബാന് പറഞ്ഞു. മലാലയെ ഇനിയും ആക്രമിക്കുമെന്നും അവര്‍ മുന്നറിയിപ്പുനല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: