ട്രിപ്പോളി: മനുഷ്യാവകാശ പ്രവര്‍ത്തകനും മുന്‍ പാര്‍ലമെന്റംഗവുമായ അലി സിദാനെ പ്രധാനമന്ത്രിയായി ലിബിയന്‍ പാര്‍ലമെന്റ് തെരഞ്ഞെടുത്തു. 200 അംഗ പാര്‍ലമെന്റില്‍ 93 വോട്ട് നേടിയാണു സിദാന്റെ ജയം. തൊട്ടടുത്ത എതിര്‍സ്ഥാനാര്‍ഥിയും തദ്ദേശ വകുപ്പു മന്ത്രിയുമായ മുഹമ്മദ് അല്‍ ഹരാരിക്ക് 85 വോട്ട് ലഭിച്ചു.
ജെയിനെവ ആസ്ഥാനമായുള്ള മനുഷ്യാവകാശ അഭിഭാഷനായ സിദാന് സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് മത്സരിച്ചത്. വിജയം ഔദ്യോഗികമായി പ്രഖ്യാപിച്ച നാഷണല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സിദാനോടു രണ്ടാഴ്ചയ്ക്കകം പുതിയ മന്ത്രിസഭ രൂപീകരിക്കാന്‍ ആവശ്യപ്പെട്ടു. പുതിയ മന്ത്രിസഭ രൂപീകരിക്കുന്നതില്‍ പരാജയപ്പെട്ട മുന്‍ പ്രധാനമന്ത്രി മുസ്തഫ അബു ഷഗുറിനെ നാഷണല്‍ കോണ്‍ഗ്രസ് പുറത്താക്കിയതോടെയാണ് വീണ്ടും തെരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്.
കൊല്ലപ്പെട്ട ഭരണാധികാരി മുവാമ്മര്‍ ഗദ്ദാഫിയുടെ കീഴില്‍ നയതന്ത്രജ്ഞനായിരുന്നു അലി സിദാന്. 1980ല്‍ ഗദ്ദാഫിയുമായി തെറ്റിപ്പിരിഞ്ഞ ശേഷം ജനീവയില്‍ താമസിച്ചു പ്രതിപക്ഷ പാര്‍ട്ടി നാഷണല്‍ ഫ്രണ്ട് ഫൊര്‍ ദ് സാല്വേഷനു നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: