കൊച്ചി: ഇന്ധനവില ക്രമാതീതമായി വര്‍ധിച്ചിട്ടും പമ്പുകള്‍ക്കുള്ള കമ്മീഷന് എണ്ണക്കമ്പനികള്‍ വര്‍ധിപ്പിക്കാത്തതിനെതിരേ ഓള് കേരള ഫെഡറേഷന് ഓഫ് പെട്രോളിയം ട്രെഡേഴ്സ് സംഘടിപ്പിക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി പെട്രോള്‍ പമ്പുകളുടെ പ്രവര്‍ത്തനസമയം പുനക്രമീകരിക്കും. ഇന്നു പെട്രോള്‍ പമ്പുകള്‍ രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം ഏഴു വരെ മാത്രമേ പ്രവര്‍ത്തിക്കൂ.
നാളെ മുതല്‍ പമ്പുകളുടെ പ്രവര്‍ത്തനം രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴുവരെ മാത്രമായിരിക്കും. ഇതനുസരിച്ച് കേരളത്തിലെ 1,875 പമ്പുകള്‍ ഇന്നു മുതല്‍ രാത്രി പ്രവര്‍ത്തിക്കില്ല. വൈദ്യുതിഅ ചെലവ് വര്ദ്ധിച്ചതുള്പ്പടെയുള്ള അധികച്ചെലവ് നികത്താന്‍ കമ്മിഷന് ഉയര്‍ത്തണമെന്നാണ് ഡീലര്‍മാരുടെ ആവശ്യം.
രാത്രികാലങ്ങളില്‍ പമ്പുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ വൈദ്യുതി ഇനത്തില്‍ വന്‍ തുക ചെലവാകുന്നുവെന്നും ഇതിന് ആനുപാതികമായി വരുമാനം ലഭിക്കുന്നില്ലെന്നുമാണ് പരാതി. രാത്രിയില്‍ പ്രവര്ത്തിക്കാതിരിക്കു കയാണെങ്കില്‍ പമ്പുകള്‍ ക്ക് മാസം മുപ്പതിനായിരം രൂപ ലാഭമുണ്ടാകും.
വില്‍ക്കുന്ന ഇന്ധനത്തിനു ലിറ്റര്‍ അടിസ്ഥാനത്തിലാണ് എണ്ണക്കമ്പനികള്‍ കമ്മീഷന് നല്‍കുന്നത്. നിലവില്‍ ഒരു ലിറ്റര്‍ പെട്രോളിന് ഒരു രൂപ നാല്‍പ്പത്ത് ഒമ്പത് പൈസയാണ് കമ്മിഷനായി ഡീലര്‍മാര്‍ക്ക് ലഭിക്കുന്നത്. ജീവനക്കാരുടെ ശമ്പളം ഉള്‍പ്പടെയുള്ള ചെലവ് കഴിഞ്ഞ് 12 പൈസ മാത്രമാണ് ലഭിക്കുന്നതെന്ന് ഡീലര്‍മാര്‍ പറയുന്നു. എന്നാല്‍, ഇന്ധനവിലയില്‍ വന്‍ വര്‍ധനയുണ്ടായിട്ടും കഴിഞ്ഞ രണ്ടു വര്‍ഷമായി എണ്ണക്കമ്പനികളും മന്ത്രാലയവും ഉറക്കം നടിക്കുകയാണെന്നു ഭാരവാഹികള്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: