പാലക്കാട്: പുത്തൂര്‍ ഷീല വധക്കേസിലെ മുഖ്യപ്രതി സമ്പത്ത് കസ്റ്റഡിയില്‍ മരിക്കാനിടയായ കേസില്‍ സി.ബി.ഐ സമര്‍പ്പിച്ച അന്തിമ കുറ്റപത്രം കോടതി തിരിച്ചയച്ചു. സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയുടെ നടപടി.
കേസില്‍ ആദ്യഘട്ടത്തില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഡി.ഐ.ജി വിജയ് സാക്കറെ, എ.ഡി.ജി.പി മുഹമ്മദ് യാസിന് എന്നിവരെ പ്രതി ചേര്‍ത്തിരുന്നു. എന്നാല്‍ ഇപ്പോഴത്തെ കുറ്റപത്രത്തില്‍ ഇവരെ ഒഴിവാക്കിയിട്ടുണ്ട്. കേസില്‍ പ്രതി ചേര്‍ക്കാനായ തെളിവില്ലെന്നാണ് സി.ബി.ഐയുടെ വാദം.
2010 മാര്‍ച്ച് 29ന് പാലക്കാട് പോലീസിന്റെ കസ്റ്റഡിയില്‍ വച്ചാണ് സമ്പത്ത് കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: