കൊച്ചി: ചിക്കനില്‍ പുഴുവിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് അടച്ചുപൂട്ടിയ തിരുവനന്തപുരത്തെ കെഎഫ്സി റെസ്റ്റാറന്റ് തുറക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ഹോട്ടല്‍ ഉടമകള്‍ നല്കിയ ഹര്‍ജി പരിഗണിച്ചാണ് നടപടി. പരിശോധനയ്ക്കായി സാമ്പിള്‍ എടുത്തത് നിയമാനുസൃതമല്ലെന്നും കോടതി വിലയിരുത്തി. ഭക്ഷ്യസാധനങ്ങളുടെ രാസപരിശോധന റിപ്പോര്‍ട്ട് മുദ്രവെച്ച കവറില്‍ ഹാജരാക്കാനും കോടതി ഉത്തരവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: