തിരുവനന്തപുരം : ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സുരക്ഷയ്ക്ക് 23.61 കോടി രൂപയുടെ പദ്ധതിക്ക് ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകാരം നല്കി. മൂന്ന് ഘട്ടമായി സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനാണ് ഇത് സംബന്ധിച്ച് നിയോഗിക്കപ്പെട്ട കെല്‍ട്രോണ്‍ റിപ്പോര്‍ട്ട് നല്‍കിയത്. കെല്‍ട്രോണിന്റെ റിപ്പോര്‍ട്ട് അംഗീകരിച്ച സര്‍ക്കാര്‍ ആദ്യഘട്ട സുരക്ഷയ്ക്കായി 9.80 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഭരണാനുമതിയും നല്കി.
ക്ഷേത്ര സുരക്ഷയ്ക്കായി 14 ഇന കാര്യങ്ങള്‍ സുപ്രീം കോടതി ചൂണ്ടിക്കാണിച്ചിരുന്നു. സുരക്ഷയ്ക്കാവശ്യമായ കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വന്തം നിലയില്‍ ചെയ്യുമെന്ന് കോടതിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലവും നല്കി. എന്നാല്‍ അമൂല്യ സ്വത്ത് ഇരിക്കുന്ന ക്ഷേത്രമെന്ന നിലയില്‍ പത്മനാഭസ്വാമി ക്ഷേത്രത്തിന് ആവശ്യമായ സുരക്ഷയില്ലെന്ന വിമര്‍ശനമുയര്‍ന്നിരുന്നു. വിദഗ്ധ സമിതി സുപ്രീംകോടതിയിലും ഇക്കാര്യം ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് പണം അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത്.
സുരക്ഷയ്ക്കായുള്ള പോലീസ് സംവിധാനത്തിന് പുറമെ, ക്ഷേത്രത്തിനകത്ത് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ സുരക്ഷാ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് പുതിയ സ്ട്രോങ്ങ് റൂം, നിലവറകള്‍ക്കുള്ളില്‍ ഇന്‍ഫ്രാറെഡ് അടക്കമുള്ള ഇലക്ട്രോണിക് സെന്‍സറിങ് സംവിധാനങ്ങള്‍, ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ സി.സി.ടി.വി., റിക്കോര്‍ഡ് ചെയ്യുന്നവയെല്ലാം അപ്പോള്‍തന്നെ ഫയല്‍ ചെയ്ത് സൂക്ഷിക്കാനാണ് ഈ സംവിധാനം. ക്ഷേത്രത്തിനകത്തും പുറത്തും ചുറ്റുപാടും ക്യാമറകള്‍, ക്ഷേത്രത്തിലെത്തുന്നവരെ പരിശോധിക്കാനായി മള്‍ട്ടി സോണ്‍ മെറ്റല്‍ ഡിറ്റക്ടറുകളും ഹാന്‍ഡ് ഹെല്‍ഡ് മെറ്റല്‍ ഡിറ്റക്ടറുകളും തുടങ്ങി ആദ്യം സുരക്ഷയ്ക്കായി നിര്‍ദ്ദേശിച്ചിരുന്ന ചില കാര്യങ്ങള്‍ നടപ്പാക്കിയതൊഴിച്ചാല്‍ പിന്നീട് സുരക്ഷാക്രമീകരണങ്ങള്‍ അവതാളത്തിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: