തിരുവനന്തപുരം: ജനശ്രീ മിഷനും ചെയര്മാന് എം.എം.ഹസനും എതിരായ ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളി. ജനശ്രീക്കെതിരായുള്ള ആരോപണങ്ങള്‍ തെളിയിക്കുന്നതിന് ആവശ്യമായ തെളിവുകള്‍ ഹാജരാക്കാന്‍ പരാതിക്കാര്‍ക്ക് കഴിഞ്ഞില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ നിന്നും ലഭിച്ച ഫണ്ടുകള്‍ ദുരുപയോഗം ചെയ്തുവെന്നാരോപിച്ച് അഭിഭാഷകനായ മുട്ടട ബാലചന്ദ്രന് ഹര്‍ജി ഫയല്‍ ചെയ്തിരുന്നത്. ജനശ്രീയ്ക്കും എം.എം.ഹസനുമെതിരെ യാതൊരു തെളിവുകളും ഹാജരാക്കാതെയാണ് ഹര്‍ജി നല്‍കിയിരിക്കുന്നതെന്ന് വിജിലന്‍സ് പ്രോസിക്യൂട്ടര്‍ നേരത്തെ വാദിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: