ന്യൂദല്‍ഹി: ടൂ ജി സ്പെക്ട്രം കേസ് അന്വേഷിക്കുന്ന സംയുക്ത പാര്‍ലമെന്ററി സമിതിയുടെ യോഗത്തില്‍ നിന്ന് ബി.ജെ.പി എം.പിമാര്‍ വീണ്ടും വിട്ടുനിന്നു. കേസില്‍ പ്രധാനമന്ത്രി മന്മോഹന് സിംഗിനെയും ധനമന്ത്രി പി.ചിദംബരത്തെയും വിളിച്ചു വരുത്തണമെന്ന ആവശ്യം ജെ.പി.സി അദ്ധ്യക്ഷന്‍ പി.സി.ചാക്കോ നിരാകരിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു ഇത്.
കഴിഞ്ഞ പതിനൊന്നിന് ചേര്‍ന്ന ജെ.പി.സി യോഗത്തിലും ബി.ജെ.പി അംഗങ്ങള്‍ പങ്കെടുത്തിരുന്നില്ല. ആറ് അംഗങ്ങളാണ് ബി.ജെ.പിക്കുള്ളത്. പ്രധാനമന്ത്രിയെയും ചിദംബരത്തെയും വിളിച്ചു വരുത്താത്തതില്‍ പ്രതിഷേധിച്ച് ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹ പി.സി.ചാക്കോയ്ക്ക് നേരത്തെ കത്തു നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: