കോഴിക്കോട്: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പത്ത് ദിവസങ്ങള്‍ക്കകം കൊല്ലപ്പെടുമെന്ന സന്ദേശവുമായി പത്രഓഫീസുകളിലേക്ക് ഫോണ്‍ വിളികള്‍. ഇന്നലെ രാവിലെ 11.50 നുശേഷം ആണ് ജന്മഭൂമി, മാതൃഭൂമി, മലയാള മനോരമ, മംഗളം എന്നീ പത്രഓഫീസുകളിലേക്ക് ഫോണ്‍ വിളി വന്നത്.11.50 നാണ് ജന്മഭൂമി പത്രത്തില്‍ ഫോണ്‍ വന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ കൊല്ലപ്പെടും എന്നായിരുന്നു സന്ദേശം. ആരാണെന്ന് ചോദ്യത്തിന് അതൊന്നും നിങ്ങള്‍ അറിയേണ്ട എന്ന മറുപടിയോടെ ഫോണ്‍ സംഭാഷണം അവസാനിപ്പിക്കുകയായിരുന്നു.
വിവരം ഡെപ്യൂട്ടി കമ്മീഷണര്‍ കെ.ബി വേണുഗോപാലിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്നു പോലീസ് നടത്തിയഅന്വേഷണത്തിലാണ് വടകര മുതുവടത്തൂര്‍ സ്വദേശിയായ കുഞ്ഞബ്ദുല്ലയുടേതാണ് ഫോണ്‍ എന്ന് തിരിച്ചറിഞ്ഞത്. ഇയാള്‍ രണ്ട് ഐഡിയ സിംകാര്‍ഡുകള്‍ ഉപയോഗിച്ച് കോഴിക്കോട് ബീച്ച്, വലിയങ്ങാടി ടവറുകളുടെ മേഖലയില്‍ നിന്നാണ് ഫോണ്‍ വിളിച്ചത്. പോലീസ് അന്വേഷണം തുടങ്ങിയതിനുശേഷമാണ് ഫോണ്‍ ഓഫാക്കിയത്. കുഞ്ഞബ്ദുള്ളയുടെ പിതാവ് മരിച്ചതിനുശേഷം 4 മാസമായി വീട്ടില്‍ത്തന്നെയായിരുന്നു. ഇന്നലെയാണ് ഇതിനു ശേഷം വീട്ടില്‍ നിന്നിറങ്ങിയത്. ഇയാള്‍ മാനസികരോഗത്തിന് ചികിത്സയിലാണെന്ന് പറയുന്നു. ടൗണ്‍, നടക്കാവ് പോലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: