കൊച്ചി: പാമോയില്‍ കേസില്‍ പ്രതി സ്ഥാനത്തു നിന്നു മാറ്റണമെന്ന മുന്‍ കേന്ദ്ര വിജിലന്‍സ് കമ്മിഷണര്‍ പി.ജെ. തോമസിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് എസ്. സതീഷ് ചന്ദ്രന്റെ അധ്യക്ഷതയിലുള്ള ബെഞ്ചിന്റേതാണു നടപടി. കേസിലെ എട്ടാം പ്രതിയാണ് തോമസ്.
പാമോയില്‍ കേസ് സംബന്ധിച്ച സുപ്രീംകോടതി നിരീക്ഷണത്തെത്തുടര്ന്നു പി.ജെ. തോമസിനു സിവിസി സ്ഥാനം രാജിവയ്ക്കേണ്ടി വന്നിരുന്നു. പ്രതി സ്ഥാനത്തു നിന്നു നീക്കണമെന്നു ചൂണ്ടിക്കാട്ടി തോമസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
കെ. കരുണാകരന് സര്‍ക്കാര്‍ പാമോലിന്‍ ഇറക്കുമതി ചെയ്തപ്പോള്‍ ഭക്ഷ്യവകുപ്പു സെക്രട്ടിയായിരുന്ന തോമസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: