ന്യൂദല്‍ഹി: ജോലിസ്ഥലങ്ങളില്‍ സ്ത്രീകള്‍ക്കെതിരായുള്ള ലൈംഗിക ചൂഷണം തടയുന്നതിനുള്ള മാര്‍ഗരേഖ നടപ്പാക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. രണ്ട് മാസത്തിനകം ഇതുസംബന്ധിച്ച് തീരുമാനമെടുക്കണമെന്നാണ് ജസ്റ്റിസ് ആര്.എം. ലോധ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്. ജോലിസ്ഥലങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമം തടയാന്‍ മാര്‍ഗരേഖ ഉണ്ടാക്കണമെന്ന് നേരത്തെ കോടതി നിര്‍ദ്ദേശിച്ചിരുന്നതാണ്. ഇത് നടപ്പാക്കുന്നതില്‍ വീഴ്ചയുണ്ടായതിനെത്തുടര്ന്നാണ് കോടതി പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
ഇന്ത്യയില്‍ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നല്കുന്ന മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ മാര്‍ഗരേഖക്ക് അനുസൃതമായ പ്രത്യേക സമിതികള്് രൂപവല്‍ക്കരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഇതിന്റെ അധ്യക്ഷസ്ഥാനം സ്ത്രീകള്‍ക്കു തന്നെയാവണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.
തൊഴിലുടമയോ മറ്റ് ഉത്തരവാദപ്പെട്ട ആള്‍ക്കാരോ ഈ മാര്‍ഗരേഖകള്‍ നടപ്പാക്കുന്നതിന് ബാധ്യസ്ഥരാണ്. ലൈംഗികാതിക്രമം തടയുന്നതിനായി രൂപവല്‍ക്കരിക്കപ്പെട്ട സമിതികളില്‍ പകുതിപ്പേരെങ്കിലും സ്ത്രീകളാവണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: