ഇന്‍ഡോര്‍: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ് വിജയ് സിംഗിനെതിരെ സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ടു. മധ്യപ്രദേശ് ഹൈക്കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ദിഗ്വിജയ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഇന്‍ഡോറിലെ റസിഡന്‍ഷ്യല്‍ മേഖലയില്‍ നിയമം ലംഘിച്ച് ഷോപ്പിങ് മാളുകള്‍ നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയെന്നാണ് കേസ്. ജസ്റ്റിസുമാരായ പി.കെ ജസ്വാള് മൂല്‍ചന്ദ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
അഭിഭാഷകനായ മഹേഷ് ഗാര്‍ഗാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചത്. 2008ലാണ് കേസിനാസ്പദമായ സംഭവം. ട്രഷര്‍ ഐലന്റ് മാള്‍ നിര്‍മ്മിക്കാനാണ് ദിഗ്വിജയ് അനുമതി നല്‍കിയത്. മാള്‍ നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം ഹൗസിംങ്ങ് ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഈ മേഖലയില്‍ ഒരു ലക്ഷം സ്ക്വയര്‍ ഫീറ്റില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ 25,000 സ്ക്വയര്‍ ഫീറ്റ് മാത്രമെ വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കാന്‍ പാടുള്ളൂ.
എന്നാല്‍ 2.5 ലക്ഷം സ്ക്വയര്‍ ഫീറ്റില്‍ നിര്‍മ്മിച്ചിരിക്കുന്ന മാള്‍ ഇപ്പോള്‍ പൂര്‍ണമായും വാണിജ്യ ആവശ്യത്തിന് ഉപയോഗിച്ചിരിക്കുകയാണ്. ഇത് സംബന്ധിച്ച് മഹേഷ് ഗാര്‍ഗ് പരാതി നല്‍കിയിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത് ഇവര്‍ അന്വേഷണം ആരംഭിച്ചിരുന്നു. എന്നാല്‍ 2011 ഏപ്രിലില്‍ ദിഗ്വിജയ് സിംഗ് ഉള്‍പ്പെടെ 12 പേരെ കുറ്റവിമുക്തരാക്കി കേസ് അവസാനിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് മഹേഷ് ഹൈക്കോടതിയെ സമീപിക്കുന്നത്.
അതേസമയം, സിബിഐ അന്വേഷണം പൂര്‍ത്തിയാക്കി ആറു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കോടതി നിര്‍ദ്ദേശം. കോടതി വിധി സ്വാഗതം ചെയ്യുന്നതായി ദിഗ്വിജയ് സിംഗ് വ്യക്തമാക്കി. ഏത് അന്വേഷണവും നേരിടാന്‍ താന്‍ തയ്യാറാണ്. തന്റെ നടപടിയില്‍ എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ കോടതി നല്കുന്ന ഏത് ശിക്ഷയും സ്വീകരിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്‍ഡോറിലെ ആദ്യത്തെ മാളാണ് ട്രഷര്‍ ഐലന്റ്. ഇപ്പോഴിത് രാജ്യത്തെ ഏറ്റവും പ്രചാരമേറിയ മാളാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: