കോഴിക്കോട്: മോശം കാലാവസ്ഥയെ തുടര്‍ന്നു കരിപ്പൂരില്‍ രാവിലെ ഇറങ്ങേണ്ട വിമാനങ്ങള്‍ തിരിച്ചു വിട്ടു. മൂന്നു വിമാനങ്ങളാണു തിരിച്ചു വിട്ടത്. ദുബായില്‍ നിന്നു വരുന്ന ഐ.എക്സ് 344, ജിദ്ദയില്‍ നിന്നു വരുന്ന എയര്‍ ഇന്ത്യ 962, ഷാര്‍ജയില്‍ നിന്നു വരുന്ന എയര്‍ ഇന്ത്യ 998 എന്നീ വിമാനങ്ങളാണു നെടുമ്പാശേരിയിലേക്കു തിരിച്ചുവിട്ടത്.
കരിപ്പൂരില്‍ കനത്ത മഴയെത്തുടര്‍ന്നു റണ്‍വേ ദൃശ്യമാകാത്തതിനെ തുടര്‍ന്നാണു നടപടി. മൂന്നു വിമാനങ്ങളിലായി 220 യാത്രക്കാരാണുള്ളത്. രാവിലെ പത്തു മണിയ്ക്കു മുമ്പ് ഇവരെ ജംബോ വിമാനത്തില്‍ കരിപ്പൂരില്‍ എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് എയര്‍ഇന്ത്യ അധികൃതര്‍ അറിയിച്ചതായാണ് വിവരം.
ഇന്നലെ കൊച്ചിയില്‍ ഇറക്കേണ്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം തിരുവനന്തപുരത്ത് എത്തിച്ചതിനെത്തുടര്ന്നു യാത്രക്കാരും പെയിലറ്റും തമ്മിലുണ്ടായ തര്‍ക്കം സ്ഫോടനാത്മകമായ രംഗങ്ങള്‍ക്കു വഴിവച്ചിരുന്നു. തിരുവനന്തപുരത്തു വിമാനം എത്തിച്ചശേഷം ഡ്യൂട്ടി അവസാനിപ്പിച്ചു പോകാനുള്ള പെയിലറ്റിന്റെ ശ്രമം യാത്രക്കാര്‍ തടഞ്ഞതോടെ, യാത്രക്കാര്‍ വിമാനം റാഞ്ചാന്‍ ശ്രമിച്ചുവെന്നു വനിതാ പൈലറ്റ് വ്യാജ സന്ദേശം നല്‍കിയത് പ്രശ്നം സങ്കീര്‍ണമാക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: