കോട്ടയം: ചാരക്കേസ് ചാരമാകാന്‍ അനുവദിക്കില്ലെന്നും പാര്‍ട്ടി വിലക്കുന്നതുവരെ ഉന്നതതല അന്വേഷണ ആവശ്യവുമായി മുന്നോട്ടുപോകുമെന്നും കെ.മുരളീധരന് എം.എല്‍.എ. കേസില്‍ സിബിഐ കുറ്റപ്പെടുത്തിയ ഉദ്യോഗസ്ഥര്ക്കെതിരേ നടപടി സ്വീകരിക്കണമെന്ന ആവശ്യത്തില്‍ ആഭ്യന്തര സെക്രട്ടറിയെക്കൊണ്ട് അന്വേഷിപ്പിക്കുന്നതില്‍ അര്‍ഥമില്ലെന്നും അദ്ദേഹം പറഞ്ഞു.
ചീഫ് സെക്രട്ടറിയാണ് പുനരന്വേഷണം വേണ്ടെന്ന് പറഞ്ഞ് റിപ്പോര്‍ട്ട് നല്‍കിയത്. ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ഇതിനുമുകളില്‍ വരുമെന്ന് കരുതുന്നില്ലെന്നും മുരളീധരന് കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കേസിന്റെ സമയത്ത് കെ. കരുണാകരന് എന്‍എസ്എസ് നല്കിയ പിന്തുണ പത്തരമാറ്റ് വിലയുള്ളതാണെന്നും മുരളി പറഞ്ഞു.
എം.വി.രാഘവനും നാരായണപ്പണിക്കരുമാണ് കരുണാകരനെ പിന്തുണച്ചത്. സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പിന്തുണ തനിക്കുണ്ട്. പുന:സംഘടനാ വരാനിരിക്കുന്നതിനാലാണ് നേതാക്കള്‍ പരസ്യമായി രംഗത്തുവരാത്തതെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: