കൊച്ചി: സൗദിയില്‍ ചികിത്സയിലിരിക്കെ മാധ്യമപ്രവര്‍ത്തക മരിച്ച സംഭവത്തില്‍ ദുരൂഹത. കണ്ണൂര്‍ തലശ്ശേരി സ്വദേശിനി ഷീബ എന്ന ഫാത്തിമയുടെ മരണത്തിലാണ് ദുരൂഹത. കൈരളി ടിവിയിലെ വേറിട്ട കാഴ്ചകളുടെ അവതാരകയും ജനയുഗത്തിലെ സബ്എഡിറ്ററുമായിരുന്ന ഷീബ നല്ല പത്രപ്രവര്‍ത്തകയ്ക്കുള്ള അവാര്‍ഡും നേടിയിട്ടുണ്ട്.
എസ്എഫ്ഐ സംസ്ഥാന കമ്മറ്റിയംഗമായിരുന്ന ഷീബ മുന്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ ബന്ധുവുമാണ്. നിരവധി വിദ്യാര്‍ഥി സമരങ്ങള്‍ക്ക് നേതൃത്വം നല്കിയ ഷീബ അടിയുറച്ച മാര്‍ക്സിസ്റ്റ് വിശ്വാസിയായിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ഇസ്ലാം മതവിശ്വാസിയായ യുവാവുമായി ഷീബ പ്രണയത്തിലായി. തുടര്‍ന്ന് മതംമാറി ഫാത്തിമയെന്ന പേരും സ്വീകരിച്ച് അയാളെ വിവാഹവും ചെയ്തു.
പിന്നീട് ജോലി ഉപേക്ഷിച്ച ഷീബ എവിടെയുണ്ടെന്നോ എന്തുചെയ്യുന്നെന്നോ സുഹൃത്തുക്കള്‍ക്കു പോലും അറിയില്ലായിരുന്നു. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം ഷീബയെന്ന ഫാത്തിമ സൗദിയില്‍ ഭര്‍ത്താവിനോടൊപ്പം കഴിയവെ രോഗബാധിതയായി ചികിത്സയില്‍ തുടരുന്നതിനിടെ മരിച്ചു എന്ന വാര്‍ത്ത പുറത്തുവരുന്നത്. ഷീബയുടെ മൃതദേഹം നാട്ടില്‍ കൊണ്ടുവരാതെ അവിടെത്തന്നെ ഇസ്ലാം ആചാരപ്രകാരം സംസ്കരിക്കുകയായിരുന്നു.
അടിയുറച്ച മാര്ക്സിസ്റ്റുകാരിയായിരുന്ന ഷീബ എന്തുകൊണ്ട് മതം മാറിയെന്നും തുടര്‍ന്ന് എവിടെയായിരുന്നെന്നും നാട്ടിലെ സഹപ്രവര്‍ത്തകര്‍ക്കോ സുഹൃത്തുക്കള്‍ക്കോ വീട്ടുകാര്‍ക്കോ അറിയില്ലായിരുന്നു. കഴിഞ്ഞ രണ്ടുവര്‍ഷം മുമ്പാണത്രെ വീട്ടുകാര്‍ പോലും ഷീബയെ അവസാനമായി കണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: