ന്യൂദല്‍ഹി: വാഹനാപകടങ്ങളില്പ്പെടുന്നവര്ക്കുള്ള നഷ്ടപരിഹാരം കൂടുതല്‍ യാഥാര്ത്ഥ്യബോധത്തോടെയാവണമെന്ന് സുപ്രീംകോടതി. റോഡപകടങ്ങളില്‍ പരിക്കേറ്റ കെ. സുരേഷ് മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ നല്കിയ അപ്പീല്‍ ഭാഗികമായി അനുവദിച്ചുകൊണ്ടാണ് സുപ്രീംകോടതി ഈ അഭിപ്രായപ്രകടനം നടത്തിയത്.സുരേഷിന് മോട്ടോര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണല്‍ 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവിട്ടിരുന്നു. എന്നാല്‍ മദ്രാസ് ഹൈക്കോടതി ഇത് 9.78 ലക്ഷമാക്കി കുറച്ചു. ഇതിനെതിരെയായിരുന്നു കേസ്. സുപ്രീംകോടതി നഷ്ടപരിഹാരത്തുക 1348000 രൂപയായി ഉയര്‍ത്തി.
അപകടത്തില്‍പ്പെട്ടവരുടെ അവസ്ഥക്ക് അനുസൃതമായിരിക്കണം നഷ്ടപരിഹാരം. ശാരീരികമായ പരിക്കുകള്‍ മാത്രമല്ല അതുകൊണ്ട് ദുരിതങ്ങളും കണക്കിലെടുക്കേണ്ടതുണ്ട്. ജസ്റ്റിസുമാരായ കെ.എസ്. രാധാകൃഷ്ണന്, ദീപക് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിരീക്ഷണം നടത്തിയത്. സാധാരണ ജീവിതം നയിക്കാന്‍ ശേഷിയുണ്ടാകുന്നതുവരെയുള്ള കാലയളവില്‍ അപകടത്തില്‍പ്പെട്ടയാള്‍ക്ക് നഷ്ടപരിഹാരം ലഭ്യമാകണം. ശാരീരികവും മാനസികവുമായ പ്രശ്നങ്ങള്‍ ഇവിടെ പരിഗണിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: