സാന്‍ജോസ്: മധ്യ അമേരിക്കന്‍ രാജ്യമായ കോസ്റ്ററിക്കയില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്. റിക്ടര്‍ സ്കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ചലനമാണുണ്ടായതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ഭൂചലനത്തെ തുടര്‍ന്ന് ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കോസ്റ്റാറിക്കയുടെ വടക്കന്‍ പസഫിക് തീരമേഖലയിലാണ് ഭൂകമ്പം അനുഭവപ്പെട്ടത്. തെക്കന്‍ ലൈബീരിയയില്‍ നിന്ന് 61 കിലോമീറ്റര്‍ അകലെ 19 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂകമ്പത്തെത്തുടര്‍ന്ന് പരിഭ്രാന്തരായ ആളുകള്‍ വീടുകള്‍ക്ക് പുറത്തേയ്ക്ക് ഇറങ്ങിയോടിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല.
കോസ്റ്റാറിക്കയില്‍ സപ്തംബര്‍ ഒമ്പതിന് റിക്ടര്‍ സ്കെയിലില്‍ 7.6 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഇതില്‍ നിരവധി നാശനഷ്ടങ്ങള്‍ ഉണ്ടായതായി പ്രാദേശിക വൃത്തങ്ങള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: