കൊച്ചി: കണ്ണൂര്‍ ചാല ടാങ്കര്‍ ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് അറിയിച്ചു. അപകടത്തെക്കുറിച്ച് അന്വേഷണങ്ങളൊന്നും നടത്തിയിട്ടില്ലെന്നും വിവരാവകാശ നിയമപ്രകാരം ഐഒസി നല്കിയ രേഖകളില്‍ പറയുന്നു.
അപകടം നടക്കുമ്പോള്‍ ടാങ്കറിലുണ്ടായിരുന്നത് ഐഒസിയുടെ പ്ലാന്റില്‍ നിന്നുള്ള വാതകമാണെന്നതൊഴിച്ചാല് മറ്റ് ബാധ്യതകള്‍ ഏറ്റെടുക്കാന്‍ കമ്പനി തയാറല്ല. അപകടത്തില്‍ മരിച്ചവരുടെ വിവരങ്ങള്‍ പോലും ഐഒസിയുടെ പക്കലില്ലെന്നും വിവരാകാശ നിയമപ്രകാരം ലഭിച്ച രേഖയില്‍ വ്യക്തമായിട്ടുണ്ട്.
അപകടത്തില്‍പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് നേരത്തെ പെട്രോളിയം മന്ത്രി എസ്.ജയപാല്‍ റെഡ്ഢി വ്യക്തമാക്കിയിരുന്നു. കണ്ണൂരിലെ ചാലയില്‍ ഗ്യാസ് ടാങ്കര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ 20 പേരാണ് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: