ന്യൂദല്‍ഹി: ചാല ടാങ്കര്‍ ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ നഷ്ടപരിഹാരമില്ല. അപകടത്തില്‍പ്പെട്ട ടാങ്കറിലുണ്ടായിരുന്നത് ഐഒസി പ്ലാന്റില്‍നിന്നുള്ള പാചകവാതകമാണെന്നത് ഒഴിച്ചാല്‍ മറ്റ് ബാധ്യതകളൊന്നും ഏറ്റെടുക്കാന്‍ കോര്പ്പറേഷന് തയ്യാറല്ല. അപകടത്തില്‍ മരിച്ചവരെക്കുറിച്ചുള്ള വിവരങ്ങള്‍ പോലും കോര്പ്പറേഷന് ശേഖരിച്ചിട്ടില്ല. പോലീസുള്‍പ്പെടെ മറ്റ് ഏതെങ്കിലും ഏജന്‍സികള്‍ ദുരന്തം സംബന്ധിച്ച് നടത്തിയ അന്വേഷണത്തെക്കുറിച്ചും കോര്പ്പറേഷന് വിവരങ്ങളില്ല. ഉദ്യോഗസ്ഥതലത്തില്‍ എന്തെങ്കിലും വീഴ്ചകളുണ്ടായിട്ടുണ്ടോ എന്നും കോര്പ്പറേഷന് പരിശോധിച്ചിട്ടില്ല. അപകടത്തെക്കുറിച്ച് അന്വേഷണങ്ങളൊന്നും നടത്തിയിട്ടില്ലെന്നും വിവരാവകാശ നിയമപ്രകാരം ഐഒസി നല്കിയ രേഖകള്‍ വ്യക്തമാക്കുന്നു.
ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് അപകടത്തിനിരയായവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ജയ്പാല് റെഡ്ഡി വ്യക്തമാക്കിയിരുന്നു. 2005 നുശേഷം കേരളത്തില്‍ നടന്ന ടാങ്കര്‍ ലോറി അപകടങ്ങളെക്കുറിച്ചും കോര്പ്പറേഷന് കാര്യമായ അന്വേഷണം നടത്തിയിട്ടില്ലെന്നും വിവരാവകാശരേഖയില്‍ വ്യക്തമാണ്. ദുരന്തത്തില്‍ ഉദ്യോഗസ്ഥതലത്തില്‍ വീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടത് സംസ്ഥാനസര്ക്കാരാണെന്നാണ് ഐഒസി നിലപാട്. ചാലയില്‍ ഉണ്ടായ ദുരന്തത്തില്‍ 20 പേരാണ് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: