മിയാമി: കരീബിയന്‍ മേഖലയില്‍ ആഞ്ഞടിച്ച സാന്‍ഡി ചുഴലിക്കാറ്റില്‍ വ്യാപക നാശം. ബഹാമസില്‍ വ്യാഴാഴ്ച രൂപം കൊണ്ട ചുഴലിക്കാറ്റ് ജമൈക്ക, ക്യൂബ, ഹെയ്ത്തി തുടങ്ങിയിടങ്ങളിലാണ് കൂടുതല്‍ നാശം വിതച്ചത്. 21 പേര് ഇതുവരെ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഇതില്‍ 11 മരണവും കിഴക്കന്‍ ക്യൂബയിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
കാറ്റിന്റെ ശക്തിയില്‍ നിലംപതിച്ച കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ പെട്ടാണ് പലരും മരിച്ചത്. നൂറുകണക്കിന് വീടുകള്‍ തകര്‍ന്നു. ബഹാമസില്‍ പലയിടത്തും ടെലിഫോണ്‍, വൈദ്യുതി ലൈനുകളുടെ പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. വിമാനത്താവളവും സ്കൂളുകളും സര്‍ക്കാര്‍ ഓഫീസുകളും കഴിഞ്ഞ രണ്ടു ദിവസങ്ങളായി അടച്ചിട്ടിരിക്കുകയാണ്.
അതേസമയം സാന്‍ഡി വടക്കേ അമേരിക്കന്‍ കാലാവസ്ഥയില്‍ ലയിച്ച് കൂടുതല്‍ സംഹാരശേഷിയുളള കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കാലിഫോര്‍ണിയ ഉള്‍പ്പെടെയുള്ള മേഖലകളിലേക്ക് കാറ്റ് എത്തിയിട്ടുണ്ട്. മണിക്കൂറില്‍ 190 കിലോമീറ്റര്‍ വേഗതയില്‍ വരെ കാറ്റ് വീശാമെന്നാണ് കാലാവസ്ഥാ പ്രവചനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: