കാസര്‍കോട്: പരിയാരം മെഡിക്കല്‍ കോളജില്‍ മകള്‍ക്ക് എന്‍ആര്‍ഐ സീറ്റില്‍ പ്രവേശനം തരപ്പെടുത്തിയ സംഭവത്തില്‍ ഡിവൈഎഫ്ഐയുടെ ട്രഷററായിരുന്ന വി.വി രമേശന് കുറ്റക്കാരനല്ലെന്ന് പാര്‍ട്ടി അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍. മകളുടെ മെഡിക്കല്‍ പ്രവേശനം പാര്‍ട്ടിയുമായി ആലോചിക്കേണ്ടതായിരുന്നുവെന്ന് മാത്രമാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശം. രമേശന് ബിനാമി സ്വത്തില്ലെന്നും കമ്മീഷന് റിപ്പോര്‍ട്ടില്‍ പറയുന്നു.
കാസര്‍ഗോഡ് ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി.എച്ച് കുഞ്ഞമ്പു, വി.വി ഗോവിന്ദന്, പി. ദിവാകരന് എന്നിവരടങ്ങുന്ന അന്വേഷണ കമ്മീഷന്റേതാണ് കണ്ടെത്തല്‍. കമ്മിഷന് റിപ്പോര്‍ട്ട് കാസര്‍കോട്ജില്ലാ കമ്മിറ്റി അംഗീകരിച്ചു. 45 ലക്ഷം രൂപ മുടക്കിയാണ് മകള്‍ക്ക് എന്‍ആര്‍ഐ ക്വാട്ടയില്‍ രമേശന് അഡ്മിഷന് തരപ്പെടുത്തിയിരുന്നത്.
ഗള്‍ഫില്‍ ജോലിയുള്ള ഭാര്യാ സഹോദരന്റെ പേരിലായിരുന്നു എന്‍ആര്‍ഐ ക്വാട്ടയില്‍ രമേശന് മകള്‍ക്ക് പ്രവേശനം നേടിയത്. എന്നാല്‍ താന്‍ പണം സ്വരൂപിച്ചത് ബന്ധുക്കളില്‍ നിന്നാണെന്നാണ് രമേശന് അന്വേഷണ കമ്മിഷന് മുമ്പാകെ അറിയിച്ചത്. ഇത് വിശ്വസനീയമാണെന്ന് കമ്മിഷന് വിലയിരുത്തി. പരിയാരം മെഡിക്കല്‍ കോളജ് ഭരണസമിതിയംഗം കൂടിയാണ് രമേശന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: