കാബൂള്‍: അഫ്ഗാനിസ്ഥാനിലെ വടക്കന്‍ പ്രവിശ്യയായ മയ്മനാ നഗരത്തിലുള്ള പള്ളിയിലുണ്ടായ ചാവേര്‍ ബോംബ് സ്ഫോടനത്തില്‍ 32 പേര് കൊല്ലപ്പെട്ടു. ബക്രീദ് ദിനമായ വെള്ളിയാഴ്ച പെരുന്നാള്‍ പ്രാര്‍ത്ഥനകള്‍ നടക്കുന്നതിനിടെയാണ് സ്ഫോടനം നടന്നത്.
നല്ല തിരക്കുണ്ടായിരുന്ന പള്ളിയിലേക്ക് എത്തിയ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. പ്രവിശ്യാ ഗവര്‍ണറുടെ വക്താവ് അഹമ്മദ് ജാവേദ് സെയ്ദറും കൊല്ലപ്പെട്ടവരില്‍പ്പെടുന്നു. പോലീസ് യൂണിഫോമിലെത്തിയ ആളാണ് ശരീരത്ത് ഒളിപ്പിച്ച ബോബ് പൊട്ടിച്ച് നാശം വിതച്ചതെന്ന് അധികൃതര്‍ പറഞ്ഞു.
സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. താലിബാന് വിഭാഗമാണ് സ്ഫോടനം നടത്തിയതെന്ന് സംശയമുള്ളതായി റിപ്പോര്‍ട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: