ന്യൂയോര്‍ക്ക്: അമേരിക്കയില്‍ അക്രമികള്‍ തട്ടിക്കൊണ്ടു പോയ ഇന്ത്യന്‍ വംശജരുടെ കുഞ്ഞ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മുത്തശി സത്യവതി വെന്നയെ വധിച്ച ശേഷമാണു പത്തുമാസം പ്രായമായ സാന്‍വി വെന്നയെ തട്ടിക്കൊണ്ടുപോയത്. ആന്ധ്ര സ്വദേശികളായ വെങ്കട കോണ്ട ശിവ വെന്നയുടെയും ചെന്‍ചു ലത പുനുരുവിന്റെയും മകളാണു സാന്‍വി.
ശനിയാഴ്ച രാവിലെ ഫിലാഡല്‍ഫി നഗരപ്രാന്തത്തിലെ ഒരു അപ്പാര്‍ട്ട്മെന്റിന്റെ ബേസ്മെന്റിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ടു കുടുംബസുഹൃത്ത് രഘുനാനിയന് യാനെദമുരി എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. 50,000 ഡോളര്‍ ആവശ്യപ്പെട്ടാണ് ഇയാള്‍ കുട്ടിയെ തട്ടിയെടുത്തത്.
രഘുനാനിയനെതിരെ കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, മോഷണം, ഭവനഭേദനം എന്നീ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ചയാണ് സാന്‍വി വെന്നയെ തട്ടിക്കൊണ്ടുപോയത്. അക്രമിയെക്കുറിച്ചു വിവരം നല്‍കുന്നവര്‍ക്കു തെലുങ്ക് സമൂഹം 50,000 ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: