കൊച്ചി: മത്സ്യബന്ധന മേഖലയോടുള്ള അവഗണനക്കെതിരെ ശക്തമായി പ്രതികരിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന് വ്യക്തമാക്കി. മുനമ്പം അഴിമുഖത്തെ മണല്‍ത്തിട്ട നീക്കണമെന്നാവശ്യപ്പെട്ട് 412 ദിവസം പിന്നിടുന്ന റിലേ നിരാഹാര സമരത്തിന് അഭിവാദ്യമര്‍പ്പിച്ച് മത്സ്യമേഖല സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ഹൈക്കോടതി ജംഗ്ഷനില്‍ നടത്തിയ സായാഹ്ന ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാവപ്പെട്ട രണ്ട് മത്സ്യതൊഴിലാളികള്‍ വെടിയേറ്റു മരിച്ചപ്പോള്‍ പ്രതികളായ ഇറ്റാലിയന്‍ നാവികരെ രക്ഷപ്പെടുത്താന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മത്സരിക്കുകയായിരുന്നുവെന്നും അദ്ദേഹം. ചൂണ്ടിക്കാട്ടി. കെ.കെ.വേലായുധന് അദ്ധ്യക്ഷത വഹിച്ചു. പ്രശസ്ത ബാലസാഹിത്യകാരന്‍ സിപ്പിപള്ളിപ്പുറം, കെസിവൈഎം സംസ്ഥാന പ്രസിഡന്റ് ഷാജി ജോര്‍ജ്, ധീവരസഭ നേതാക്കളായ കെ.കെ.പുഷ്ക്കരന്‍, ശ്രീരാജ്, വി.വി.അനില്‍, കെ.കെ.തമ്പി, പി.സി.ചിന്നപ്പന്, ബിജെപി ജില്ലാ പ്രസിഡന്റ് പി.ജെ.തോമസ്, നേതാക്കളായ നെടുമ്പാശ്ശേരി രവി, എന്‍.പി.ശങ്കരന്‍കുട്ടി, ജിജി ജോസഫ്, അഡ്വ.പി.കൃഷ്ണദാസ്, ഇ.എന്‍.വാസുദേവന്‍, അഡ്വ.സാബു വര്‍ഗീസ്, സി.ജി.രാജഗോപാല്‍, കെ.ടി.സിനീഷ്, എന്‍.എം.വിജയന്, കൗണ്‍സിലര്‍ സുധാദിലീപ്, ബിഎംഎസ് നേതാക്കളായ കെ.പി.കുമാര്‍, സി.എസ്.സുനില്‍, എന്‍.വി.ഷിബു, കെ.എസ്.സിനോജ്, കെ.എസ്.സുധീര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: