കോഴിക്കോട്: നിയുക്ത ശബരിമല മേല്‍ശാന്തി എന്‍. ദാമോദരന്‍ പോറ്റിക്ക് ജന്മഭൂമി ഓഫീസില്‍ ഊഷ്മള സ്വീകരണം നല്കി. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ ഓഫീസിലെത്തിയ അദ്ദേഹത്തെ ജന്മഭൂമി കോഴിക്കോട് യൂണിറ്റ് പ്രിന്റര്‍ ആന്റ് പബ്ലിഷര്‍ പ്രൊഫ. പി.സി. കൃഷ്ണവര്‍മ്മരാജ, യൂണിറ്റ് മാനേജര്‍ കെ.പി. വിനോദ് കുമാര്‍, ഡപ്യൂട്ടി എഡിറ്റര്‍ കെ. മോഹന്‍ദാസ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. കെ. മോഹന്‍ദാസ് ഹാരമണിയിച്ചു. ഗുരുകൃപാകടാക്ഷത്തിലും വൈക്കത്തപ്പന്റെ കാരുണ്യത്താലും ശബരീശപൂജ ചെയ്യുവാന്‍ നിയോഗം ഉണ്ടായ സന്ദര്‍ഭത്തില്‍ ജന്മഭൂമിയിലെത്തി. അയ്യപ്പസ്വാമിയുടെ കൃപാകടാക്ഷത്തിനായി പ്രാര്‍ത്ഥിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നുവെന്ന് ദാമോദരന്‍പോറ്റി പറഞ്ഞു. ജന്മഭൂമിയുടെ വളര്‍ച്ചയക്ക് എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ക്ഷേത്രസംരക്ഷണ സമിതി മേഖലാ സംഘടനാകാര്യദര്‍ശി ടി. യു.മോഹന്‍, ആര്.എസ്.എസ്.വിഭാഗ് പ്രചാരക് ആര്.അരുണ്‍കുമാര്‍, പി. ഹരീഷ്, പി. നന്ദനന്‍ മാസ്റ്റര്‍, കുറ്റ്യാട്ടില്ലത്ത് വാസുദേവന്‍ നമ്പൂതിരി തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: