ന്യൂദല്‍ഹി: പെട്രോള്‍ ഡീസല്‍ വിലയില്‍ വീണ്ടും വര്‍ദ്ധന. പെട്രോള്‍ ലിറ്ററിന് 29 പൈസയും ഡീസല്‍ ലിറ്ററിന് 20 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. ഇന്ധനവിതരണക്കാരുടെ കമ്മീഷന് കൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനെത്തുടര്‍ന്നാണ് വിലവര്‍ദ്ധന. വാറ്റ് നികുതിയനുസരിച്ച് വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്തവിലയായിരിക്കും പ്രാബല്യത്തില്‍ വരുന്നത്. ദല്‍ഹിയില്‍ ലിറ്ററിന് 67.90 രൂപ ആയിരുന്ന പെട്രോള്‍വില 68.19 രൂപയാകും. ലിറ്ററിന് 46.95 രൂപയായിരുന്ന ഡീസല്‍ വില 47.15 രൂപയായി ഉയരും. ലിറ്ററിന് 29 മുതല്‍ 37 പൈസ വരെയാണ് ബംഗളൂരുവില്‍ പെട്രോള്‍ വില കൂടുന്നത്. കഴിഞ്ഞ ദിവസമാണ് വിതരണക്കാരുടെ കമ്മീഷന് തുക കൂട്ടി സര്‍ക്കാര്‍ ഉത്തരവിട്ടത് . പെട്രോള്‍ ലിറ്ററിന് 1.49 രൂപയില്‍ നിന്ന് 1.78 രൂപയായാണ് കമ്മീഷന് വര്‍ദ്ധിപ്പിച്ചത്. ഡീസലിനാകട്ടെ 91 പൈസയില്‍ നിന്ന് 1.8 രൂപയായി കമ്മീഷന് നിരക്ക് ഉയര്‍ത്തിയിട്ടുണ്ട്. 2011 ജൂലൈയിലാണ് ഇതിന് മുമ്പു ഇന്ധനവിതരണക്കാരുടെ കമ്മീഷന് കൂട്ടി നല്‍കിയത്. കമ്മീഷന് തുക കൂട്ടണമെന്നാവശ്യപ്പെട്ട് പെട്രോള്‍ പമ്പുകളുടെ പ്രവര്‍ത്തനസമയം ചുരുക്കി വിതരണക്കാര്‍ പ്രതിഷേധസമരം നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: