തൃപ്രയാര്‍: കേരളത്തിലെ സമുദ്രവിഭവങ്ങള്‍ ഹിന്ദു മത്സ്യത്തൊഴിലാളികള്‍ക്ക് സംവരണം ചെയ്യണമെന്ന് വിശ്വഹിന്ദുപരിഷത്ത് അന്താരാഷ്ട്ര വര്‍ക്കിംഗ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയ ആവശ്യപ്പെട്ടു. ഹിന്ദു മത്സ്യത്തൊഴിലാളികള്‍ക്ക് ഒരു സാമ്പത്തിക പാക്കേജ് പോലും അനുവദിക്കാന്‍ കേരളം ഭരിക്കുന്നവരോ ദല്‍ഹി ഭരിക്കുന്നവരോ തയ്യാറാവുന്നില്ല. ഓട്ടോമാറ്റിക് ബോട്ട്, കോള്‍ഡ് സ്റ്റോറേജ്, കയറ്റുമതിക്ക് ആവശ്യമായ സഹായങ്ങള്‍ എന്നിവ ഹിന്ദു മത്സ്യത്തൊഴിലാളികള്‍ക്ക് നല്കുന്നതിനാവശ്യമായ നടപടികള്‍ ഉണ്ടാകണം, തൃപ്രയാറില്‍ മത്സ്യപ്രവര്‍ത്തകസംഘം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗുജറാത്തിലെ കച്ച് മുതല്‍ കേരളം വരെയും കേരളം മുതല്‍ ബംഗാള്‍ വരെയും തീരദേശവും സമുദ്രവും സംഘടിത മുസ്ലീം വിഭാഗങ്ങള്‍ കയ്യടക്കിക്കഴിഞ്ഞു.മത്സ്യത്തൊഴിലാളികളുടെ എല്ലാ ആനുകൂല്യങ്ങളും കവര്‍ന്നെടുക്കുകയാണ്. ഇതിന് രാജ്യത്തെ ഹിന്ദുവിരുദ്ധ സര്‍ക്കാരുകള്‍ കൂട്ടുനില്‍ക്കുകയാണ്. അധികാരം ദയകൊണ്ട് കിട്ടില്ലെന്നും തുല്യനീതി ലഭിക്കാന്‍ ഹിന്ദുത്വ രാഷ്ട്രീയം വിജയിക്കണമെന്നും തൊഗാഡിയ അഭിപ്രായപ്പെട്ടു. ഹിന്ദുക്കള്‍ ഒറ്റക്കെട്ടായിനിന്ന് രാഷ്ട്രീയ ശക്തിയാവണം. എങ്കില്‍ മാത്രമേ ദല്ഹിയായാലും തിരുവനന്തപുരത്തായാലും ഹിന്ദുത്വത്തിലൂന്നിയുള്ള ഭരണം സാധ്യമാകൂ.
നമ്പൂതിരി മുതല്‍ മത്സ്യത്തൊഴിലാളിവരെ ഒരേ ഗോത്രത്തില്‍പ്പെട്ടവരാണ്. ഇവിടെ ജാതിയില്ല. മത്സ്യത്തൊഴിലാളികള്‍ക്ക് ഒരപകടം സംഭവിച്ചാല്‍ അവരെ രക്ഷിക്കാന്‍ ഭാരതത്തിലെ നൂറുകോടി ഹിന്ദുക്കള്‍ ഉണ്ടായിരിക്കും. ഇതിഹാസത്തില്‍ ജാതി എന്ന വേര്‍തിരിവ് ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെയാണ് മത്സ്യകന്യകക്ക് ജനിച്ച പുത്രന് ഹസ്തിനപുരി ഭരിച്ചത്. എന്നാല്‍ ഇന്ന് ഹിന്ദു സമുദായത്തെ ഭിന്നിപ്പിച്ച് മുതലെടുക്കാനാണ് ശ്രമിക്കുന്നത്. പട്ടികജാതി വിഭാഗത്തില്‍ പെട്ടവരുടെ സംവരണാനുകൂല്യങ്ങള്‍ ക്രിസ്ത്യന്‍ സമുദായം തട്ടിയെടുക്കുമ്പോള്‍ ഈഴവരുടെ ആനുകൂല്യങ്ങള്‍ മുസ്ലീങ്ങള്‍ തന്ത്രപൂര്‍വ്വം തട്ടിയെടുക്കുന്നു. നമ്പൂതിരിക്കും നായര്‍ക്കും യാതൊരു ആനുകൂല്യങ്ങളും ലഭിക്കുന്നില്ല. കേരളത്തില്‍ ഭരണം നടത്തുന്നത് ലീഗാണ്. അതുകൊണ്ടുതന്നെയാണ് ഇത്തരം സംഭവങ്ങള്‍ ഇവിടെ നടമാടുന്നതെന്നും തൊഗാഡിയ കൂട്ടിച്ചേര്‍ത്തു. ദേശവിരുദ്ധ പ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങുന്നില്ല. സമുദ്രം മുസ്ലീം തീവ്രവാദികള്‍ കയ്യടക്കിയതിന്റെ തെളിവായിരുന്നു മുംബൈയിലെ ഭീകരാക്രമണം. അതുകൊണ്ടുതന്നെ സമുദ്രം ഹിന്ദു മത്സ്യത്തൊഴിലാളികള്‍ പിടിച്ചെടുക്കേണ്ട കാലം അതിക്രമിച്ചു.
കേരളത്തിലെ ഹിന്ദുക്കള്‍ സുരക്ഷിതരല്ല. ഈനിലയില്‍ പോയാല്‍ കാശ്മീര്‍ പോലെയാകും കേരളം.ഇതിന് എല്ലാവിധ സഹായങ്ങളും നല്‍കുകയാണ് ഇവിടുത്തെ സര്‍ക്കാര്‍. മാറാട് സംഭവം നാം കണ്ടതാണ്. മാറാട് ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്തവരില്‍ ഭൂരിഭാഗവും ശിക്ഷിക്കപ്പെട്ടില്ല. അവരെ രക്ഷിക്കുന്നതിനുള്ള ശ്രമമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായത്, തൊഗാഡിയ പറഞ്ഞു.
ചടങ്ങില്‍ തേജസ്വരൂപാനന്ദ സരസ്വതി അദ്ധ്യക്ഷത വഹിച്ചു. സീമാജാഗരണ്‍ മഞ്ച് അഖിലഭാരത സഹസംയോജകന് എ.ഗോപാലകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. ഡോ. വിഷ്ണുഭാരതീയ സ്വാമി സംസാരിച്ചു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കെ.വി.ശ്രീനിവാസന് സ്വാഗതം പറഞ്ഞു. മത്സ്യപ്രവര്‍ത്തകസംഘം സംസ്ഥാന പ്രസിഡണ്ട് എന്‍.പി.രാധാകൃഷ്ണന് ആമുഖ പ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രമീള സുദര്ശനന് നന്ദി പറഞ്ഞു. നേരത്തെ സമ്മേളനത്തിന് മുന്നോടിയായി നാട്ടിക സെന്ററില്‍ നിന്നും ആരംഭിച്ച പ്രകടനത്തില്‍ സ്ത്രീകളടക്കം ആയിരങ്ങള്‍ അണിനിരന്നു.
സംസ്ഥാന പ്രസിഡണ്ട് എന്‍.പി.രാധാകൃഷ്ണന്, കെ.പുരുഷോത്തമന്, കെ.രജനീഷ് ബാബു, ഒ.എന്‍.ഉണ്ണികൃഷ്ണന്, വി.ശ്രീനിവാസന്, കെ.ജി.രാധാകൃഷ്ണന്, പ്രമീള സുദര്ശനന്, കെ.പ്രദീപ്കുമാര്‍, കെ.രജനീഷ്ബാബു, ഭുവനേശന്‍, സുനിത പ്രശാന്ത്, പി.പീതാംബരന്, സി.ശ്രീനിവാസന്, ബീന ദയാപരന്‍, പി.പി.ഉദയഘോഷ്, കെ.വി.ശ്രീനിവാസന്, എന്‍.കെ.പ്രദീപ് എന്നിവര്‍ നേതൃത്വം നല്കി. ഇന്ന് രാവിലെ പ്രതിനിധി സമ്മേളനം പത്മപ്രഭ ഓഡിറ്റോറിയത്തില്‍ ആരംഭിക്കും.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: