കോഴിക്കോട്: എബിവിപിക്കെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും അധികൃതര്‍ എബിവിപിക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ പ്രവര്‍ത്തകര്‍ പ്രകോപിതരാകുമെന്നും പോപ്പുലര്‍ഫ്രണ്ട് നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. എ.ബി.വി.പി. പോപ്പുലര്‍ഫ്രണ്ടിനെതിരെ രംഗത്തുവന്നിരിക്കുകയാണ്. പോപ്പുലര്‍ഫ്രണ്ടിന്റെ പോസ്റ്ററുകള്‍ എബിവിപി പ്രവര്‍ത്തകര്‍ വ്യാപകമായി കയ്യേറിയിരിക്കുകയാണ്. അധികൃതര്‍ നടപടിയെടുത്തില്ലെങ്കില്‍ പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥ ഉണ്ടാകുമെന്നാണ് നേതാക്കളുടെ മുന്നറിയിപ്പ്.
എന്തിനാണ് പോപ്പുലര്‍ഫ്രണ്ട് എന്ന പോസ്റ്ററില്‍ തെറ്റായ കാര്യങ്ങളാണ് എബിവിപി പ്രചരിപ്പിക്കുന്നത്. അതിന്നെതിരെ നിയമനടപടികള്‍ എടുക്കും. രഹസ്യാന്വേഷണ വിഭാഗത്തിന്റെയും പോലീസിന്റെയും മാധ്യമങ്ങളില്‍ ഒരു വിഭാഗത്തിന്റെയും സമ്മര്‍ദ്ദത്തിലാണ് ആഭ്യന്തരമന്ത്രി. പോപ്പുലര്ഫ്രണ്ടിന്നെതിരായി നല്കിയ സത്യവാങ്മൂലം എല്‍ഡിഎഫ് സര്‍ക്കാര്‍ തയ്യാറാക്കിയതാണെന്നും യുഡിഎഫ് സര്‍ക്കാര്‍ തയ്യാറാക്കിയതല്ലെന്നും ആഭ്യന്തരവകുപ്പ് മന്ത്രി വെളിപ്പെടുത്തിയിരുന്നു. എന്നിട്ടും ഒരു വിഭാഗം മാധ്യമ പ്രവര്‍ത്തകരും പോലീസും ആഭ്യന്തരമന്ത്രിയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിക്കുകയാണ്.
പോപ്പുലര്ഫ്രണ്ടിന്നെതിരെ നടത്തുന്ന പ്രചാരണങ്ങള്‍ക്കെതിരെ 30ന് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന സമ്മേളനത്തില്‍ കോണ്‍ഗ്രസ് എം.പി. എം.കെ.രാഘവനും പിടിഎ റഹീം എംഎല്‍എയും പങ്കെടുക്കുമെന്ന് നേതാക്കള്‍ പറഞ്ഞു. സംസ്ഥാനജനറല്‍സെക്രട്ടറി പി.അബ്ദുള്‍ഹമീദ്, കെ.സാദത്ത്, കെ.പി.മുഹമ്മദ് അഷറഫ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: