കൊല്‍ക്കത്ത: യുപിഎ സര്‍ക്കാര്‍ വിട്ട പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് കോണ്‍ഗ്രസിന്റെ തിരിച്ചടി. മമതയുടെ കടുത്ത വിമര്‍ശകരായ അധീര്‍ രഞ്ജനെയും ദീപാദാസ് മുന്‍ഷിയേയും കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയാണ് കോണ്‍ഗ്രസ് നേതൃത്വം മമതക്ക് മറുപടി നല്‍കിയത്. ഇവര്‍ക്കൊപ്പം അബു ഹസിം ഖാനും കേന്ദ്രമന്ത്രിസ്ഥാനത്തെത്തി. സംസ്ഥാനത്ത് പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ മമത ഉയര്‍ത്തിയ വെല്ലുവിളി നേരിടുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. എന്നാല്‍ മന്ത്രിസഭാപുന:സംഘടനയില്‍ കേന്ദ്രം പശ്ചിമബംഗാളിനോട് അനീതി കാണിച്ചെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. സഹമന്ത്രിസ്ഥാനം ലഭിച്ചിട്ട് കാര്യമില്ലെന്നും സഹമന്ത്രിമാര്‍ക്ക് പ്രത്യേകിച്ച് അധികാരമില്ലെന്നും തൃണമൂല്‍ കുറ്റപ്പെടുത്തി.
അര്‍ഹിക്കുന്ന മൂന്ന് പേരാണ് കേന്ദ്രമന്ത്രിസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടതെന്നും ഇക്കാര്യത്തില്‍ തനിക്ക് സന്തോഷമുണ്ടെന്നും പശ്ചിമബംഗാളിന്റെ ഉത്തരവാദിത്തമുള്ള എഐസിസി നേതാവ് ഷക്കീല്‍ അഹമ്മദ് പ്രതികരിച്ചു. പ്രദീപ് ഭട്ടാചാര്യ ഉള്‍പ്പെടെ നാല് പേരുടെ പേരാണ് നിര്‍ദ്ദേശിച്ചിരുന്നതെന്നും എന്നാല്‍ പ്രദീപ് ഭട്ടാചാര്യ സംസ്ഥാന പ്രസിഡന്റായി തുടരാന്‍ തീരുമാനിക്കുകയായിരുന്നെന്നും ഷക്കീല്‍ അഹമ്മദ് വ്യക്തമാക്കി. തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് ഒരു കാബിനറ്റ് മന്ത്രി ഉള്‍പ്പടെ ആറ് പേരായിരുന്നു കേന്ദ്രമന്ത്രിസഭയില്‍ ഉണ്ടായിരുന്നത്. കന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് മമതയുടെ നിര്‍ദ്ദേശപ്രകാരം തൃണമൂല്‍ മന്ത്രിമാര്‍ രാജി വയ്ക്കുകയും സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: