ചെന്നൈ: തമിഴ്നാട് സര്‍ക്കാരിനു കീഴിലുള്ള ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനിലെ ജീവനക്കാര്‍ നടത്തുന്ന പണിമുടക്ക് മൂന്നാം ദിവസവും തുടരുന്നു. ഇതോടെ സാധാരണ ജനജീവിതം സ്തംഭിച്ചു.
വേതനവര്‍ധന ആവശ്യപ്പെട്ടുകൊണ്ടാണ് പണിമുടക്ക്. വ്യാഴാഴ്ച രാത്രി യാതൊരു മുന്നറിയിപ്പും കൂടാതെയാണ് ജീവനക്കാര്‍ പണിമുടക്ക് ആരംഭിച്ചത്.
വേതനവര്‍ധന സംബന്ധിച്ച് ഗതാഗത മന്ത്രി എം.ആര്. വിജയഭാസ്കറുമായി വ്യാഴാഴ്ച നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനു പിന്നാലെയാണ് ജീവനക്കാര്‍ സമരവുമായി രംഗത്തിറങ്ങിയത്. ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും ഉള്‍പ്പെടെ നിരവധി ജീവനക്കാരാണ് സമരം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: